തൃശൂർ: കോവിഡ് ജാഗ്രതയിൽ തൃശൂർ പൂരത്തിന് വിളംബരമായി. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലെത്തി തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂരവിളംബരമായി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടന്പേറ്റി വന്ന് തെക്കേഗോപുരനട തുറന്നത്.
രാവിലെ എട്ടിന് കുറ്റൂർ നെയ്തലക്കാവിൽ നിന്നും തിടന്പേറ്റി എറണാകുളം ശിവകുമാർ വടക്കുന്നാഥിനിലേക്ക് എഴുന്നള്ളി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 50 പേർ മാത്രമേ എഴുന്നള്ളിപ്പിനൊപ്പമുണ്ടായിരുന്നുള്ളു. ഇതിൽ 17 പേർ മേളക്കാരായിരുന്നു. ബാക്കിയുള്ളവർ ദേശക്കാരും സംഘാടകരും. വടക്കുന്നാഥനിലെ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്തു കടന്ന് തെക്കേഗോപുര നട തുറന്നതോടെ പൂരങ്ങളുടെ പൂരത്തിന് വിളംബരമായി.
ഇന്ന് ആളുകൾക്ക് സ്വരാജ് റൗണ്ടിൽ വരുന്നതിന് വിലക്കോ നിയന്ത്രണങ്ങളോ ഇല്ലെങ്കിലും തേക്കിൻകാട് മൈതാനത്തേക്ക് ആരേയും കടത്തി വിട്ടില്ല.
രാവിലെ എട്ടിന് കുറ്റൂർ നെയ്തലക്കാവിൽ നിന്നും തിടന്പേറ്റി എറണാകുളം ശിവകുമാർ വടക്കുന്നാഥിനിലേക്ക് എഴുന്നള്ളി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 50 പേർ മാത്രമേ എഴുന്നള്ളിപ്പിനൊപ്പമുണ്ടായിരുന്നുള്ളു. ഇതിൽ 17 പേർ മേളക്കാരായിരുന്നു. ബാക്കിയുള്ളവർ ദേശക്കാരും സംഘാടകരും. വടക്കുന്നാഥനിലെ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്തു കടന്ന് തെക്കേഗോപുര നട തുറന്നതോടെ പൂരങ്ങളുടെ പൂരത്തിന് വിളംബരമായി.
ഇന്ന് ആളുകൾക്ക് സ്വരാജ് റൗണ്ടിൽ വരുന്നതിന് വിലക്കോ നിയന്ത്രണങ്ങളോ ഇല്ലെങ്കിലും തേക്കിൻകാട് മൈതാനത്തേക്ക് ആരേയും കടത്തി വിട്ടില്ല.