മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര. ബ്രേക് ദി ചെയിൻ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ സ്വകാര്യ, സർക്കാർ ഓഫീസുകളിലെ ഹാജർനില 15 ശതമാനമായി പരിമിതപ്പെടുത്തും. വിവാഹം പോലുള്ള ആഘോഷങ്ങളിൽ 25 പേർക്കു മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. സർക്കാർ, സ്വകാര്യ ബസുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തി.
ലോക്കൽ ട്രെയിൻ, മോണോ റെയിൽ, മെട്രോ റെയിൽ എന്നിവയിൽ സർക്കാർ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായിരിക്കും ഇനി യാത്ര അനുവദിക്കുക. ട്രെയിനിൽ രോഗികൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
നിയന്ത്രണം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 വരെയാണ് പിഴ.
എല്ലാ സ്വകാര്യ, സർക്കാർ ഓഫീസുകളിലെ ഹാജർനില 15 ശതമാനമായി പരിമിതപ്പെടുത്തും. വിവാഹം പോലുള്ള ആഘോഷങ്ങളിൽ 25 പേർക്കു മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. സർക്കാർ, സ്വകാര്യ ബസുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തി.
ലോക്കൽ ട്രെയിൻ, മോണോ റെയിൽ, മെട്രോ റെയിൽ എന്നിവയിൽ സർക്കാർ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായിരിക്കും ഇനി യാത്ര അനുവദിക്കുക. ട്രെയിനിൽ രോഗികൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
നിയന്ത്രണം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 വരെയാണ് പിഴ.