ന്യൂഡൽഹി: വാക്സീൻ നിർമാണം വേഗത്തിലാക്കുന്നതിനായി 3,000 കോടി രൂപ കടം വാങ്ങിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കോവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീൽഡിന്റെയും കോവാക്സിന്റെയും ഉത്പാദനം വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ 4,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ പണം എത്തുന്നതിനു കാത്തുനിൽക്കാതെ ബാങ്കുകളിൽ നിന്നും 3000 കോടി രൂപ കടം വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഷീൽഡ് കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കും സംസ്ഥാന സർക്കാരിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുക. മേയ് ഒന്നു മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സീൻ വിതരണം ആരംഭിക്കുന്നതിനാൽ രണ്ട് ദശലക്ഷം ഡോസുകൾ അധികം നിർമിക്കേണ്ടി വരും.
ജൂലൈയോടെയാണ് പ്രതിമാസം 100 ദശലക്ഷം വാക്സീൻ നിർമിക്കാൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിനാണ് വായ്പ തേടിയതെന്നും വൈയ്കാതെ സർക്കാർ പ്രഖ്യാപിച്ച പണം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദാർ പൂനാവാല പറഞ്ഞു.
കോവിഷീൽഡ് കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കും സംസ്ഥാന സർക്കാരിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുക. മേയ് ഒന്നു മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സീൻ വിതരണം ആരംഭിക്കുന്നതിനാൽ രണ്ട് ദശലക്ഷം ഡോസുകൾ അധികം നിർമിക്കേണ്ടി വരും.
ജൂലൈയോടെയാണ് പ്രതിമാസം 100 ദശലക്ഷം വാക്സീൻ നിർമിക്കാൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിനാണ് വായ്പ തേടിയതെന്നും വൈയ്കാതെ സർക്കാർ പ്രഖ്യാപിച്ച പണം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദാർ പൂനാവാല പറഞ്ഞു.