തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം. വാക്സിൻ ലഭിക്കാത്തതിനാൽ കൊയിലാണ്ടി നഗരസഭയിലെ വാക്സിനേഷൻ ക്യാമ്പ് മാറ്റിവച്ചു. പത്തനംതിട്ട ജില്ലയിലെ 90 ക്യാമ്പുകളിൽ 83 ഇടത്തും വാക്സിനേഷൻ മുടങ്ങി. മറ്റ് ഏഴ് കേന്ദ്രങ്ങളിൽ അവശേഷിക്കുന്നത് 3,500 ഡോസ് മാത്രം.
കൊല്ലം, പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്ത് 60,19,866 പേർ ക്കാണു കോവിഡ് വാക്സിൻ നല്‍കിയത്. ഇതിൽ 52,96,566 പേർക്ക് ഒന്നാംഘട്ടവും 7,23,300 പേർ രണ്ടാം ഘട്ടവും വാക്സിൻ ആണു നല്‍കിയത്.
50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ തോതിൽ വാക്സിൻ ലഭ്യമായിട്ടില്ല. വാക്സിൻ ലഭ്യമ ല്ലാതെ വന്നതോടെ സംസ്ഥാനത്തെ നിരവധി വാക്സിനേഷൻ ക്യാമ്പുകൾ അടച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ എടുക്കാനെത്തുന്നവരുടേയും തിരക്കു വർധിച്ചു. കോട്ടയം ബേക്കര്‍ സ്കൂളിലെ ക്യാമ്പിൽ ഇന്നും തിക്കുംതിരക്കമുണ്ടായി. തുടര്‍ച്ചയായി മൂന്നാംദിവസമാണ് ഇതേ ക്യാമ്പിൽ തിരക്ക് ഉണ്ടാകുന്നത്.
രജിസ്ട്രേഷൻ ചെയ്യാതെ എത്തിയ ആളുകൾക്കും പോലീസ് ടോക്കൺ നൽകിയത് ബഹളത്തിനും ഇടയാക്കി. വാക്സീൻ എടുക്കേണ്ടവർ രജിസ്റ്റർ ചെയയ്ണമെന്ന് നിബന്ധന ഉണ്ടായിരുന്നു. 6.30 മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയതുമില്ല. ഇതാണ് ബഹളത്തിനു കാരണമായത്.
കൊല്ലം, പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്ത് 60,19,866 പേർ ക്കാണു കോവിഡ് വാക്സിൻ നല്‍കിയത്. ഇതിൽ 52,96,566 പേർക്ക് ഒന്നാംഘട്ടവും 7,23,300 പേർ രണ്ടാം ഘട്ടവും വാക്സിൻ ആണു നല്‍കിയത്.
50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ തോതിൽ വാക്സിൻ ലഭ്യമായിട്ടില്ല. വാക്സിൻ ലഭ്യമ ല്ലാതെ വന്നതോടെ സംസ്ഥാനത്തെ നിരവധി വാക്സിനേഷൻ ക്യാമ്പുകൾ അടച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിൻ എടുക്കാനെത്തുന്നവരുടേയും തിരക്കു വർധിച്ചു. കോട്ടയം ബേക്കര്‍ സ്കൂളിലെ ക്യാമ്പിൽ ഇന്നും തിക്കുംതിരക്കമുണ്ടായി. തുടര്‍ച്ചയായി മൂന്നാംദിവസമാണ് ഇതേ ക്യാമ്പിൽ തിരക്ക് ഉണ്ടാകുന്നത്.
രജിസ്ട്രേഷൻ ചെയ്യാതെ എത്തിയ ആളുകൾക്കും പോലീസ് ടോക്കൺ നൽകിയത് ബഹളത്തിനും ഇടയാക്കി. വാക്സീൻ എടുക്കേണ്ടവർ രജിസ്റ്റർ ചെയയ്ണമെന്ന് നിബന്ധന ഉണ്ടായിരുന്നു. 6.30 മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയതുമില്ല. ഇതാണ് ബഹളത്തിനു കാരണമായത്.