ലക്നോ: വികാസ് ദുബെ ഏറ്റുമുട്ടൽ കൊലയിൽ ഉത്തർപ്രദേശ് പോലീസിന് ക്ലീൻചിറ്റ് നൽകി അന്വേഷണ കമ്മീഷൻ. വ്യാജ ഏറ്റുമുട്ടലാണെന്നതിന് തെളിവൊന്നുമില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. തെളിവുകൾ നൽകാൻ മുന്നോട്ടുവരാത്തതിന് ദുബെയുടെ കുടുംബത്തേയും പൊതുജനങ്ങളെയും മാധ്യമങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ജൂലൈയിലാണ് വികാസ് ദുബെയും ഇയാളുടെ അഞ്ച് സഹായികളെയും യുപി പോലീസ് കൊലപ്പെടുത്തിയത്. ദുബെയെ പിടികൂടാനുള്ള ശ്രമത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് യുപി പോലീസ് ദുബെയും സഹായികളെയും പിടികൂടി വകവരുത്തിയത്.
യുപിയിലേക്ക് കൊണ്ടുവരുമ്പോൾ പോലീസ് വാഹനം മറിയുകയും ആയുധം തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ച ദുബെയെ പോലീസ് വെടിവച്ചുവീഴ്ത്തുകയുമായിരുന്നു. ഇതായിരുന്നു യുപി പോലീസിന്റെ വിശദീകരണം.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസ് പറയുന്ന വിശദീകരണം തള്ളിക്കളയാൻ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പോലീസ് വാദത്തെ പിന്തുണയ്ക്കാൻ മതിയായ വിവരങ്ങൾ ഉണ്ടെന്നും മൂന്ന് അംഗ അന്വേഷണ കമ്മീഷൻ യുപി സർക്കാരിനും സുപ്രീം കോടതിക്കും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജൂലൈയിലാണ് വികാസ് ദുബെയും ഇയാളുടെ അഞ്ച് സഹായികളെയും യുപി പോലീസ് കൊലപ്പെടുത്തിയത്. ദുബെയെ പിടികൂടാനുള്ള ശ്രമത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് യുപി പോലീസ് ദുബെയും സഹായികളെയും പിടികൂടി വകവരുത്തിയത്.
യുപിയിലേക്ക് കൊണ്ടുവരുമ്പോൾ പോലീസ് വാഹനം മറിയുകയും ആയുധം തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ച ദുബെയെ പോലീസ് വെടിവച്ചുവീഴ്ത്തുകയുമായിരുന്നു. ഇതായിരുന്നു യുപി പോലീസിന്റെ വിശദീകരണം.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസ് പറയുന്ന വിശദീകരണം തള്ളിക്കളയാൻ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പോലീസ് വാദത്തെ പിന്തുണയ്ക്കാൻ മതിയായ വിവരങ്ങൾ ഉണ്ടെന്നും മൂന്ന് അംഗ അന്വേഷണ കമ്മീഷൻ യുപി സർക്കാരിനും സുപ്രീം കോടതിക്കും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.