റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മുടക്കമുണ്ടാകില്ല.
ഖനനം, കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്ഡൗണ്‍ വേളയില്‍ തടസമില്ല. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാൽ ഭക്തരെ കൂട്ടംചേരാന് അനുവദിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഇളവുകള്‍ നല്കിയ ചില സ്ഥാപനങ്ങളും ഒഴികെയുള്ള മുഴുവന്‍ ഓഫീസുകളും അടച്ചിടും.
ജാര്‍ഖണ്ഡില്‍ പുതുതായി 3992 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 50 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1456 ആയി. നിലവില്‍ 28,010 രോഗികളാണ് ജാർഖണ്ഡിൽ ചികിത്സയിലുള്ളത്.
ഖനനം, കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്ഡൗണ്‍ വേളയില്‍ തടസമില്ല. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാൽ ഭക്തരെ കൂട്ടംചേരാന് അനുവദിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഇളവുകള്‍ നല്കിയ ചില സ്ഥാപനങ്ങളും ഒഴികെയുള്ള മുഴുവന്‍ ഓഫീസുകളും അടച്ചിടും.
ജാര്‍ഖണ്ഡില്‍ പുതുതായി 3992 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 50 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1456 ആയി. നിലവില്‍ 28,010 രോഗികളാണ് ജാർഖണ്ഡിൽ ചികിത്സയിലുള്ളത്.