+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈഗയ്ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന് സനു; പിന്നെങ്ങനെ രക്തത്തിൽ മദ്യത്തിന്‍റെ അംശം?

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നതിന്‍റെ കാരണം തേടി പോലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്
വൈഗയ്ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന് സനു; പിന്നെങ്ങനെ രക്തത്തിൽ മദ്യത്തിന്‍റെ അംശം?
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നതിന്‍റെ കാരണം തേടി പോലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹൻ ആവര്‍ത്തിച്ചു പറയുന്നത്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരിന്നുമില്ല.

പരസ്പരവിരുദ്ധമായി മൊഴി നല്‍കുന്നതിനാല്‍ മദ്യം നല്‍കിയിട്ടില്ലെന്ന സനുവിന്‍റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിയെ മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണ സംഘം മുന്നില്‍ കാണുന്നത്.

കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലാണ് വൈഗയുടെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. രക്തത്തില്‍ 80 ശതനമാനമായിരുന്നു ആല്‍ക്കഹോള്‍ അനുപാതം. കുട്ടിക്ക് ഏതു രൂപത്തില്‍ എപ്പോള്‍ നല്‍കി എന്നീ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ഏതെങ്കിലും പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയോ എന്ന കാര്യവും അബോധാവസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും പോലീസ് സംശയിക്കുന്നു.

ചോദ്യം ചെയ്യലില്‍ മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു ഉറച്ചു നില്‍ക്കുന്നതിനാല്‍ എങ്ങിനെ കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നു എന്നതു സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. സനുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
More in Latest News :