മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് ജയം. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 35 പന്തുകളില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 49 റണ്‍സെടുത്ത ജോസ് ബട്ട്ലർ ആണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ചെന്നൈയുടെ ബൗളിംഗിന് മുമ്പിൽ പതറി. മനന്‍ വോറ (14), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (1), ശിവം ദുബെ (17), ഡേവിഡ് മില്ലര്‍ (2), റിയാന്‍ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവരെല്ലാം തന്നെ വേഗം ഡ്രസിംഗ് റൂമിൽ മടങ്ങിയെത്തി. പന്ത്രണ്ടാം ഓവറിൽ ബട്ട്ലറും പുറത്തായതോടെ ചെന്നൈ ജയം ഉറപ്പിച്ചു.
രാഹുല്‍ തെവാട്ടിയ 15 പന്തില്‍ 20 റണ്‍സെടുത്തു. ജയദേവ് ഉനദ്കട്ട് 17 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മോയിന്‍ അലി മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. മോയിൻ അലി(26), അമ്പാട്ടി റായിഡു(27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ക്യാപ്റ്റന്‍ ധോനിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജ (8), സാം കറന് (13), ശാര്‍ദുല്‍ താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അവസാന ഓവറുകളിൽ തകർത്തടിച്ച ഡ്വെയ്ന്‍ ബ്രാവോ(എട്ട് പന്തിൽ 20) ആണ് ചെന്നൈയുടെ സ്കോർ 188-ൽ എത്തിച്ചത്.
രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ചെന്നൈയുടെ ബൗളിംഗിന് മുമ്പിൽ പതറി. മനന്‍ വോറ (14), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (1), ശിവം ദുബെ (17), ഡേവിഡ് മില്ലര്‍ (2), റിയാന്‍ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവരെല്ലാം തന്നെ വേഗം ഡ്രസിംഗ് റൂമിൽ മടങ്ങിയെത്തി. പന്ത്രണ്ടാം ഓവറിൽ ബട്ട്ലറും പുറത്തായതോടെ ചെന്നൈ ജയം ഉറപ്പിച്ചു.
രാഹുല്‍ തെവാട്ടിയ 15 പന്തില്‍ 20 റണ്‍സെടുത്തു. ജയദേവ് ഉനദ്കട്ട് 17 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മോയിന്‍ അലി മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. മോയിൻ അലി(26), അമ്പാട്ടി റായിഡു(27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ക്യാപ്റ്റന്‍ ധോനിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജ (8), സാം കറന് (13), ശാര്‍ദുല്‍ താക്കൂര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അവസാന ഓവറുകളിൽ തകർത്തടിച്ച ഡ്വെയ്ന്‍ ബ്രാവോ(എട്ട് പന്തിൽ 20) ആണ് ചെന്നൈയുടെ സ്കോർ 188-ൽ എത്തിച്ചത്.
രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു.