അഹമ്മദാബാദ്: ക്യാപ്റ്റൻ കോഹ്ലിക്ക് ഇംഗ്ലണ്ടിന്റെ മറുപടി കീപ്പർ ജോസ് ബട്ലർ. അർധസെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയ ബട്ലറുടെ (പുറത്താകാതെ 83) കരുത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം. ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി-20 ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് സ്വന്തമാക്കി.
ഇന്ത്യയുടെ 157 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലീഷുകാർ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലെത്തി. ഓപ്പണർ ജാസൺ റോയിയുടേയും (9) ഡേവിഡ് മലന്റെയും (18) വിക്കറ്റുകൾ മാത്രമാണ് സന്ദർശകർ നഷ്ടമാക്കിയത്.
52 പന്തിൽ അഞ്ച് ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ് . ക്യാപ്റ്റൻ കോഹ്ലിയും ചാഹലും ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും കളി ഇംഗ്ലണ്ടിന് അനുകൂലമാക്കി.
രണ്ട് വിക്കറ്റുകൾ വീണ ശേഷം ക്രീസിൽ ഒന്നിച്ച ബട്ലർ- ബെയർസ്റ്റോ (പുറത്താകാതെ 40) സഖ്യം തിടുക്കം കാട്ടാതെ ഇന്ത്യയിൽനിന്നും കളിതട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് 52 പന്തിൽ 77 റൺസാണ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് നഷ്ടമാക്കിയ വിക്കറ്റുകൾ ചാഹലും വാഷിംഗ്ടൺ സുന്ദറും വീതിച്ചെടുത്തു.
നേരത്തെ കോഹ്ലിയുടെ (പുറത്താകാതെ 77) അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്കോർ നൽകിയത്. മാർക് വുഡിന്റെ പേസിൽ വിരണ്ട ഇന്ത്യയെ ക്യാപ്റ്റൻ (പുറത്താകാതെ 77) ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു.
ഇന്ത്യയുടെ 157 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലീഷുകാർ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലെത്തി. ഓപ്പണർ ജാസൺ റോയിയുടേയും (9) ഡേവിഡ് മലന്റെയും (18) വിക്കറ്റുകൾ മാത്രമാണ് സന്ദർശകർ നഷ്ടമാക്കിയത്.
52 പന്തിൽ അഞ്ച് ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ് . ക്യാപ്റ്റൻ കോഹ്ലിയും ചാഹലും ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും കളി ഇംഗ്ലണ്ടിന് അനുകൂലമാക്കി.
രണ്ട് വിക്കറ്റുകൾ വീണ ശേഷം ക്രീസിൽ ഒന്നിച്ച ബട്ലർ- ബെയർസ്റ്റോ (പുറത്താകാതെ 40) സഖ്യം തിടുക്കം കാട്ടാതെ ഇന്ത്യയിൽനിന്നും കളിതട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് 52 പന്തിൽ 77 റൺസാണ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് നഷ്ടമാക്കിയ വിക്കറ്റുകൾ ചാഹലും വാഷിംഗ്ടൺ സുന്ദറും വീതിച്ചെടുത്തു.
നേരത്തെ കോഹ്ലിയുടെ (പുറത്താകാതെ 77) അർധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്കോർ നൽകിയത്. മാർക് വുഡിന്റെ പേസിൽ വിരണ്ട ഇന്ത്യയെ ക്യാപ്റ്റൻ (പുറത്താകാതെ 77) ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു.