ശ്രീനഗർ: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാ സേനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് രാംഗഡ് സെക്ടറിലെ അതിർത്തിക്ക് അപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ വെടിവച്ചിട്ടത്.
ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ ശരീരത്തിൽ നിന്നും പാക് കറൻസിയും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം പാക്കിസ്ഥാനി റേഞ്ചേഴ്സിന് കൈമാറും.
കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ സുരക്ഷാസേന വധിക്കുന്ന രണ്ടാമത്തെ പാക്ക് നുഴഞ്ഞുകയറ്റക്കാരനാണിത്. കഴിഞ്ഞ വർഷം നവംബറിലും ഒരു നുഴഞ്ഞു കയറ്റക്കാരനെ സുരക്ഷാസേന വധിച്ചിരുന്നു.
ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ ശരീരത്തിൽ നിന്നും പാക് കറൻസിയും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം പാക്കിസ്ഥാനി റേഞ്ചേഴ്സിന് കൈമാറും.
കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ സുരക്ഷാസേന വധിക്കുന്ന രണ്ടാമത്തെ പാക്ക് നുഴഞ്ഞുകയറ്റക്കാരനാണിത്. കഴിഞ്ഞ വർഷം നവംബറിലും ഒരു നുഴഞ്ഞു കയറ്റക്കാരനെ സുരക്ഷാസേന വധിച്ചിരുന്നു.