ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർഥിയായ സ്വപൻ ദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജിവച്ചു. പ്രമുഖ കോളമിസ്റ്റായ സ്വപൻ ദാസ് ഗുപ്ത രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട് എത്തിയ അംഗമായിരുന്നു. ബംഗാളിൽ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചതോടെ ഗുപ്തയുടെ രാജ്യസഭാംഗത്വത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു.
നാമനിർദേശം ചെയ്യപ്പെട്ട് എത്തിയ രാജ്യസഭാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അയോഗ്യത കൽപ്പിക്കണമെന്ന് തൃണമൂൽ കോണ്ഗ്രസ് ലോക്സഭ എംപി മഹുവ മൊയ്ത്രയാണ് ആവശ്യപ്പെട്ടത്. 2016ൽ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയാണ് സ്വപൻ ദാസ് ഗുപ്തയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. അതിന് ശേഷം ബിജെപിയുമായി എന്തെങ്കിലും ബന്ധമുള്ളതായി സ്വപൻദാസ് പ്രഖ്യാപിച്ചിട്ടില്ലെന്നും മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.
ബിജെപി സ്ഥാനാർഥിയായി പശ്ചിമ ബംഗാളിലെ താരകേശ്വർ മണ്ഡലത്തിൽ നിന്നു മത്സരിക്കുമെന്നും സ്വപൻദാസ് ഗുപ്ത പറഞ്ഞു.
നാമനിർദേശം ചെയ്യപ്പെട്ട് എത്തിയ രാജ്യസഭാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അയോഗ്യത കൽപ്പിക്കണമെന്ന് തൃണമൂൽ കോണ്ഗ്രസ് ലോക്സഭ എംപി മഹുവ മൊയ്ത്രയാണ് ആവശ്യപ്പെട്ടത്. 2016ൽ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയാണ് സ്വപൻ ദാസ് ഗുപ്തയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. അതിന് ശേഷം ബിജെപിയുമായി എന്തെങ്കിലും ബന്ധമുള്ളതായി സ്വപൻദാസ് പ്രഖ്യാപിച്ചിട്ടില്ലെന്നും മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.
ബിജെപി സ്ഥാനാർഥിയായി പശ്ചിമ ബംഗാളിലെ താരകേശ്വർ മണ്ഡലത്തിൽ നിന്നു മത്സരിക്കുമെന്നും സ്വപൻദാസ് ഗുപ്ത പറഞ്ഞു.