ന്യൂഡൽഹി: റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ. എന്നാൽ, റെയിൽവേയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കൂടുതൽ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളും ഉണ്ടാകൂ. ഇന്ത്യൻ റെയിൽവേ എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അതങ്ങനെ തുടരും.
റെയിൽവേ എക്കാലവും സർക്കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2019-20 സാന്പത്തിക വർഷത്തിൽ റെയിൽവേ നിക്ഷേപം 1.5 ലക്ഷം കോടി രൂപയായിരുന്നത് മോദി സർക്കാർ 2021 - 22 സാന്പത്തിക വർഷത്തിൽ 2.15 ലക്ഷം കോടി രൂപയാക്കി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളും ഉണ്ടാകൂ. ഇന്ത്യൻ റെയിൽവേ എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അതങ്ങനെ തുടരും.
റെയിൽവേ എക്കാലവും സർക്കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2019-20 സാന്പത്തിക വർഷത്തിൽ റെയിൽവേ നിക്ഷേപം 1.5 ലക്ഷം കോടി രൂപയായിരുന്നത് മോദി സർക്കാർ 2021 - 22 സാന്പത്തിക വർഷത്തിൽ 2.15 ലക്ഷം കോടി രൂപയാക്കി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.