ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലസംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മേൽനോട്ട സമിതിക്കു കൈമാറാൻ തമിഴ്നാടിനു സുപ്രീം കോടതിയുടെ അന്ത്യശാസനം. റൂൾ കർവ് വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം മേൽനോട്ട സമിതിക്ക് കൈമാറണം. ഇല്ലെങ്കിൽ തമിഴ്നാട് ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നി കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ട സമിതിയോടും കോടതി നിർദേശിച്ചു. റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ തമിഴ്നാട് രണ്ടാഴ്ചയ്ക്കകം ഡാം മേൽനോട്ട സമിതിക്ക് കൈമാറണം.
അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് മേൽനോട്ട സമിതി കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഏപ്രിൽ 22ന് കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനു നിയോഗിച്ച സമിതി ഉത്തരവാദിത്വങ്ങൾ ഉപസമിതിക്ക് കൈമാറിയതിനെതിരായ ഹർജിയാണ് കോടതി പരിഗണിച്ചത്.
അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നി കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ട സമിതിയോടും കോടതി നിർദേശിച്ചു. റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ തമിഴ്നാട് രണ്ടാഴ്ചയ്ക്കകം ഡാം മേൽനോട്ട സമിതിക്ക് കൈമാറണം.
അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് മേൽനോട്ട സമിതി കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഏപ്രിൽ 22ന് കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനു നിയോഗിച്ച സമിതി ഉത്തരവാദിത്വങ്ങൾ ഉപസമിതിക്ക് കൈമാറിയതിനെതിരായ ഹർജിയാണ് കോടതി പരിഗണിച്ചത്.