ന്യൂഡൽഹി: ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേയുള്ള ഹർജിയിൽ സുപ്രീം കോടതി ഏപ്രിൽ 13 മുതൽ വാദം കേൾക്കും. വാദം കേൾക്കുന്നത് നീട്ടിവയ്ക്കണമെന്ന ഗുജറാത്ത് സർക്കാരിന്റെ ആവശ്യം തള്ളിയാണ് കോടതി തീയതി നിശ്ചയിച്ചത്.
വാദത്തിനിടെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ലെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്ഗ്രസ് എംപി എഹസാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.
വാദത്തിനിടെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ലെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്ഗ്രസ് എംപി എഹസാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.