അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അർധസെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മാർക് വുഡിന്റെ പേസിൽ വിരണ്ട ഇന്ത്യയെ ക്യാപ്റ്റൻ (പുറത്താകാതെ 77) ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം പിഴച്ചില്ല. ഫോം കണ്ടെത്താതെ കുഴങ്ങുന്ന കെ.എൽ രാഹുൽ (0) തുടക്കത്തിലെ പുറത്തായി. പിന്നീട് എത്തിയ ഇഷാൻ കിഷനും (4) ശോഭിച്ചില്ല. കൂറ്റനടിക്ക് മുതിർന്ന് രോഹിതും (15) പുറത്തായതോടെ ഇന്ത്യ പതറി.
ഇതോടെ ക്രീസിൽ ഒന്നിച്ച കോഹ്ലിയും ഋഷഭ് പന്തും (25) താളം കണ്ടെത്തിയെങ്കിലും അനാവശ്യ റൺ ഔട്ട് കളി ഇംഗ്ലണ്ടിന്റെ കൈയിലെത്തിച്ചു. കോഹ്ലിയുടെ ഇല്ലാ റണ്ണിനുള്ള വിളികേട്ട് ഓടിയ പന്ത് പുറത്ത്. ഒരുവശത്ത് സ്കോർ ഉയർത്തിക്കൊണ്ടിരുന്ന ക്യാപ്റ്റന് ശ്രേയസ് അയ്യരും (9) നല്ല പാതിയായില്ല.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്ലി നടത്തിയ വെടിക്കെട്ടാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 69 റൺസ് ആണ് കൂട്ടിച്ചേർത്ത്. മാർക് വിഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് ജോർദാൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം പിഴച്ചില്ല. ഫോം കണ്ടെത്താതെ കുഴങ്ങുന്ന കെ.എൽ രാഹുൽ (0) തുടക്കത്തിലെ പുറത്തായി. പിന്നീട് എത്തിയ ഇഷാൻ കിഷനും (4) ശോഭിച്ചില്ല. കൂറ്റനടിക്ക് മുതിർന്ന് രോഹിതും (15) പുറത്തായതോടെ ഇന്ത്യ പതറി.
ഇതോടെ ക്രീസിൽ ഒന്നിച്ച കോഹ്ലിയും ഋഷഭ് പന്തും (25) താളം കണ്ടെത്തിയെങ്കിലും അനാവശ്യ റൺ ഔട്ട് കളി ഇംഗ്ലണ്ടിന്റെ കൈയിലെത്തിച്ചു. കോഹ്ലിയുടെ ഇല്ലാ റണ്ണിനുള്ള വിളികേട്ട് ഓടിയ പന്ത് പുറത്ത്. ഒരുവശത്ത് സ്കോർ ഉയർത്തിക്കൊണ്ടിരുന്ന ക്യാപ്റ്റന് ശ്രേയസ് അയ്യരും (9) നല്ല പാതിയായില്ല.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്ലി നടത്തിയ വെടിക്കെട്ടാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 69 റൺസ് ആണ് കൂട്ടിച്ചേർത്ത്. മാർക് വിഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് ജോർദാൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.