സന: യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരം ജനം വളഞ്ഞു. സേവനങ്ങളുടെ അഭാവം, മോശം ജീവിത സാഹചര്യങ്ങൾ, പ്രാദേശിക കറൻസിയുടെ മൂല്യത്തകർച്ച എന്നിവയ്ക്കെതിരായ ജനങ്ങളുടെ രോഷത്തിനിടയിലാണ് പ്രതിഷേധക്കാർ മാഷീഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അതിക്രമിച്ച് കയറിയത്.
ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രകടനമായി നീങ്ങിയത്. പ്രധാനമന്ത്രി മഈൻ അബ്ദുൽ മലിക് ഉൾപെടെ ഭരണ നേതാക്കൾ കെട്ടിടത്തിനകത്ത് കുടുങ്ങിയിരുന്നു.
പ്രതിഷേധക്കാർ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിൽ നിന്നും പ്രസിഡൻഷ്യൽ ഗാർഡുകൾ പരാജയപ്പെട്ടു. ഏദൻ പോലീസ് ഡയറക്ടർ മേജർ ജനറൽ മുത്തഹർ അൽ-ഷുയിബിയുമായുള്ള ചർച്ചയെ തുടർന്നാണ് പ്രതിഷേധക്കാർ കൊട്ടാരത്തിൽ നിന്ന് പിന്മാറിയത്.
ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രകടനമായി നീങ്ങിയത്. പ്രധാനമന്ത്രി മഈൻ അബ്ദുൽ മലിക് ഉൾപെടെ ഭരണ നേതാക്കൾ കെട്ടിടത്തിനകത്ത് കുടുങ്ങിയിരുന്നു.
പ്രതിഷേധക്കാർ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിൽ നിന്നും പ്രസിഡൻഷ്യൽ ഗാർഡുകൾ പരാജയപ്പെട്ടു. ഏദൻ പോലീസ് ഡയറക്ടർ മേജർ ജനറൽ മുത്തഹർ അൽ-ഷുയിബിയുമായുള്ള ചർച്ചയെ തുടർന്നാണ് പ്രതിഷേധക്കാർ കൊട്ടാരത്തിൽ നിന്ന് പിന്മാറിയത്.