തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാവുന്ന വിൽപ്പന ചരക്കായി ബിജെപി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കച്ചവടത്തിൽ വിലയ്ക്കുവാങ്ങാവുന്ന വസ്തുവായി കോൺഗ്രസ് തങ്ങളെ തന്നെ ചുരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
എത്ര ഉയർന്ന വിലകൊടുക്കാനും ബിജെപി തയാറാണ്. എത്ര വലിയ വിലയ്ക്കാണ് തങ്ങളെ തന്നെ വിൽക്കാൻ കഴിയുക എന്നതാണ് കോൺഗ്രസിലെ നേതാക്കൾ നോക്കുന്നത്. കോൺഗ്രസിൽ അവശേഷിക്കുന്നവരിൽ പലരും ഭാവിയിൽ ബിജെപിയിലേക്ക് പോകാവുന്നവരാണ്. കോൺഗ്രസ് പാർട്ടിയുടെ വിശ്വാസ്യതയ്ക്കാണ് ഇടിവ് തട്ടിയിരിക്കുന്നത്.
കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്ക് ബിജെപിയുടെ നിലപാട് പെട്ടെന്ന് സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടില്ല. ഈ കോൺഗ്രസിന്റെ സിഎഎ നിലപാട് എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക. ബിജെപിയാകാൻ നിൽക്കുന്നവരുടെ ഇപ്പോഴത്തെ നിലപാടിനെ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്തെ ജനങ്ങൾ ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനെ ജയിപ്പിച്ച സംസ്ഥാനങ്ങളിൽ ജനഹിതം അട്ടിമറിച്ച് തങ്ങളെ തന്നെ ബിജെപിക്ക് വിൽക്കുന്ന കാഴ്ചയാണ് പല സംസ്ഥാനങ്ങളിലും കാണാൻ സാധിക്കുന്നത്. ഗോവ, മണിപ്പൂർ, മധ്യപ്രദേശ്, കർണാടക, പുതുച്ചേരി, നാഗാലാൻഡ്,
ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിൽ എന്തുകൊണ്ടാണ് യുഡിഎഫ് എംപിമാരെ കാണാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
എത്ര ഉയർന്ന വിലകൊടുക്കാനും ബിജെപി തയാറാണ്. എത്ര വലിയ വിലയ്ക്കാണ് തങ്ങളെ തന്നെ വിൽക്കാൻ കഴിയുക എന്നതാണ് കോൺഗ്രസിലെ നേതാക്കൾ നോക്കുന്നത്. കോൺഗ്രസിൽ അവശേഷിക്കുന്നവരിൽ പലരും ഭാവിയിൽ ബിജെപിയിലേക്ക് പോകാവുന്നവരാണ്. കോൺഗ്രസ് പാർട്ടിയുടെ വിശ്വാസ്യതയ്ക്കാണ് ഇടിവ് തട്ടിയിരിക്കുന്നത്.
കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്ക് ബിജെപിയുടെ നിലപാട് പെട്ടെന്ന് സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടില്ല. ഈ കോൺഗ്രസിന്റെ സിഎഎ നിലപാട് എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക. ബിജെപിയാകാൻ നിൽക്കുന്നവരുടെ ഇപ്പോഴത്തെ നിലപാടിനെ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്തെ ജനങ്ങൾ ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനെ ജയിപ്പിച്ച സംസ്ഥാനങ്ങളിൽ ജനഹിതം അട്ടിമറിച്ച് തങ്ങളെ തന്നെ ബിജെപിക്ക് വിൽക്കുന്ന കാഴ്ചയാണ് പല സംസ്ഥാനങ്ങളിലും കാണാൻ സാധിക്കുന്നത്. ഗോവ, മണിപ്പൂർ, മധ്യപ്രദേശ്, കർണാടക, പുതുച്ചേരി, നാഗാലാൻഡ്,
ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിൽ എന്തുകൊണ്ടാണ് യുഡിഎഫ് എംപിമാരെ കാണാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.