തിരുവനന്തപുരം: ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണെന്ന ആര്‍എസ്എസ് നേതാവ് ആര്. ബാലശങ്കറിന്റെ ആരോപണത്തിന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. അവര്‍ തമ്മിലുള്ള തര്‍ക്കം അവര്‍ പറഞ്ഞു തീര്‍ക്കട്ടേയെന്നും തങ്ങളെ കക്ഷി ചേര്ക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് എതിരായി ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ബിജെപിക്ക് നിലവിലുള്ള ഒരു സ്ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അവരോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് കോണ്‍ഗ്രസാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
ചെങ്ങന്നൂര്‍, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരുണ്ട്. മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികളെക്കൂടി തോല്പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ ഇത്തരം ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് എതിരായി ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ബിജെപിക്ക് നിലവിലുള്ള ഒരു സ്ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അവരോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് കോണ്‍ഗ്രസാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
ചെങ്ങന്നൂര്‍, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരുണ്ട്. മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികളെക്കൂടി തോല്പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ ഇത്തരം ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.