ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിൻഹ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. മുൻ കാബിനറ്റ് സെക്രട്ടറിയായിരുന്ന സിൻഹ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി 18 മാസം പ്രവർത്തിച്ചു.
സിൻഹയുടെ രാജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു സിൻഹ. 2019 ൽ തന്റെ ഓഫീസിൽ സിൻഹയെ എത്തിക്കാൻ പ്രത്യേകം രൂപംകൊടുത്തതാണ് മുഖ്യ ഉപദേഷ്ടാവ് എന്ന തസ്തിക. മോദി പ്രധാനമന്ത്രിയായിരിക്കുന്നതു വരെയായിരുന്നു സിൻഹയുടെ കാലവധി നിശ്ചയിച്ചിരുന്നത്.
ഉത്തർപ്രദേശ് കേഡറിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. മോദി സർക്കാരിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് സിൻഹ.
സിൻഹയുടെ രാജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു സിൻഹ. 2019 ൽ തന്റെ ഓഫീസിൽ സിൻഹയെ എത്തിക്കാൻ പ്രത്യേകം രൂപംകൊടുത്തതാണ് മുഖ്യ ഉപദേഷ്ടാവ് എന്ന തസ്തിക. മോദി പ്രധാനമന്ത്രിയായിരിക്കുന്നതു വരെയായിരുന്നു സിൻഹയുടെ കാലവധി നിശ്ചയിച്ചിരുന്നത്.
ഉത്തർപ്രദേശ് കേഡറിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. മോദി സർക്കാരിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് സിൻഹ.