ന്യൂഡൽഹി: രാജ്യത്തെ എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മറ്റ് മേഖലകളിലൊക്കെ സംഭവിച്ചാലും ബാങ്കിംഗ് മേഖലയിൽ പൂർണ സ്വകാര്യ വത്കരണം നടപ്പിലാക്കില്ല. ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കുമെന്നും നിർമല സീതാരാമൻ ഉറപ്പ് നൽകി.
ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബാങ്ക് സ്വകാര്യവത്കരണത്തിന്റെ തീരുമാനം നന്നായി ചിന്തിച്ചെടുത്തതാണ്. ബാങ്കുകൾക്ക് കൂടുതൽ ഇക്വിറ്റി ലഭിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ബാങ്കുകൾ രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു- ധനമന്ത്രി പറഞ്ഞു.
സ്വകാര്യവത്കരിക്കാൻ സാധ്യതയുള്ള ബാങ്കുകളിലെ ഓരോ ജീവനക്കാരുടെയും താൽപ്പര്യം സംരക്ഷിക്കപ്പെടും. നിലവിലുള്ള ജീവനക്കാരുടെ താൽപ്പര്യം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബാങ്ക് സ്വകാര്യവത്കരണത്തിന്റെ തീരുമാനം നന്നായി ചിന്തിച്ചെടുത്തതാണ്. ബാങ്കുകൾക്ക് കൂടുതൽ ഇക്വിറ്റി ലഭിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ബാങ്കുകൾ രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു- ധനമന്ത്രി പറഞ്ഞു.
സ്വകാര്യവത്കരിക്കാൻ സാധ്യതയുള്ള ബാങ്കുകളിലെ ഓരോ ജീവനക്കാരുടെയും താൽപ്പര്യം സംരക്ഷിക്കപ്പെടും. നിലവിലുള്ള ജീവനക്കാരുടെ താൽപ്പര്യം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.