കോഴിക്കോട്: യുഡിഎഫിൽ വടകര സീറ്റ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു. ആർഎംപി സ്ഥാനാർഥിയായി കെ.കെ.രമ മത്സര രംഗത്തുവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. രമ മത്സരിച്ചാൽ പിന്തുണ നൽകുമെന്നും അല്ലെങ്കിൽ സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കുമെന്ന് കെപിസിസി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
മത്സര രംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്ന രമ കോണ്ഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിനൊടുവിൽ തീരുമാനം മാറ്റുകയായിരുന്നു. എൻ.വേണുവിനെയാണ് ആർഎംപി ആദ്യഘട്ടത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്.
എന്നാൽ വേണുവിനെ പിന്തുണയ്ക്കാൻ കെപിസിസി നേതൃത്വം തയാറായില്ല. എന്നാൽ കെ.മുരളീധരൻ എംപി ഉൾപ്പടെയുള്ള ചില നേതാക്കൾ വടകരയിൽ ആർഎംപിയുടെ ഏത് സ്ഥാനാർഥി മത്സരിച്ചാലും പിന്തുണയ്ക്കണം എന്ന നിലപാടിലായിരുന്നു.
രമയ്ക്ക് മാത്രമേ പിന്തുണ നൽകൂ എന്ന കോണ്ഗ്രസ് നിലപാടിൽ ആർഎംപിക്കുള്ളിൽ എതിർപ്പുയർന്നിട്ടുണ്ട്. മാത്രമല്ല, ആർഎംപി സ്ഥാനാർഥിയായി രമയെ പ്രഖ്യാപിക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തിയതിലും വിമർശനമുയർന്നു.
മത്സര രംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്ന രമ കോണ്ഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിനൊടുവിൽ തീരുമാനം മാറ്റുകയായിരുന്നു. എൻ.വേണുവിനെയാണ് ആർഎംപി ആദ്യഘട്ടത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്.
എന്നാൽ വേണുവിനെ പിന്തുണയ്ക്കാൻ കെപിസിസി നേതൃത്വം തയാറായില്ല. എന്നാൽ കെ.മുരളീധരൻ എംപി ഉൾപ്പടെയുള്ള ചില നേതാക്കൾ വടകരയിൽ ആർഎംപിയുടെ ഏത് സ്ഥാനാർഥി മത്സരിച്ചാലും പിന്തുണയ്ക്കണം എന്ന നിലപാടിലായിരുന്നു.
രമയ്ക്ക് മാത്രമേ പിന്തുണ നൽകൂ എന്ന കോണ്ഗ്രസ് നിലപാടിൽ ആർഎംപിക്കുള്ളിൽ എതിർപ്പുയർന്നിട്ടുണ്ട്. മാത്രമല്ല, ആർഎംപി സ്ഥാനാർഥിയായി രമയെ പ്രഖ്യാപിക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തിയതിലും വിമർശനമുയർന്നു.