കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്ക് ശമനമില്ല. യുഡിഎഫ് കണ്‍വീനർ എം.എം.ഹസനും സിറ്റിംഗ് എംഎൽഎ കെ.സി.ജോസഫും പങ്കെടുത്ത അനുനയ ചർച്ചയിലും സമാവായമുണ്ടായില്ല.
സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലാണ് വിമതസ്വരം ഉയർത്തുന്നവർ. ഹൈക്കമാൻഡ് നിർദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യർഥനയും കണക്കിലെടുക്കാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും തയാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവർത്തകർ ആവശ്യപ്പെട്ടു.
അതേസമയം ചർച്ച പരാജയമല്ലെന്നും പ്രതിഷേധക്കാരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരിക്കൂറിൽ സമവായ സ്ഥാനാർഥിയായി താൻ വീണ്ടും വരുമെന്ന പ്രചരണം കെ.സി.ജോസഫ് തള്ളി. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സ്വയം മാറിയതാണെന്നും ജോസഫ് വ്യക്തമാക്കി.
സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലാണ് വിമതസ്വരം ഉയർത്തുന്നവർ. ഹൈക്കമാൻഡ് നിർദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യർഥനയും കണക്കിലെടുക്കാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും തയാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവർത്തകർ ആവശ്യപ്പെട്ടു.
അതേസമയം ചർച്ച പരാജയമല്ലെന്നും പ്രതിഷേധക്കാരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരിക്കൂറിൽ സമവായ സ്ഥാനാർഥിയായി താൻ വീണ്ടും വരുമെന്ന പ്രചരണം കെ.സി.ജോസഫ് തള്ളി. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സ്വയം മാറിയതാണെന്നും ജോസഫ് വ്യക്തമാക്കി.