അഹമ്മദാബാദ്: നിയമസഭയിൽ ടീ ഷർട്ട് ധരിച്ചെത്തിയ എംഎൽഎയെ സ്പീക്കർ പുറത്താക്കി. ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ വിമൽ ചുഡാസമയെയാണ് സ്പീക്കർ രാജേന്ദ്ര ത്രിവേദി നിയമസഭയിൽ നിന്നും പുറത്താക്കിയത്.
സമാജികര്‍ സഭയുടെ അന്തസ് കാക്കണമെന്നും ടീ ഷര്‍ട്ട് ധരിച്ച് സഭയില്‍ എത്തരുതെന്നും പറഞ്ഞ സ്പീക്കർ, മറ്റെന്തെങ്കിലും വസ്ത്രം ധരിച്ചെത്താൻ ആവശ്യപ്പെട്ട് അദ്ദേഹത്തോട് നിയമസഭയിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനു മുൻപും വിമൽ ചുഡാസമ നിയമസഭയിൽ ടീ ഷർട്ട് ധരിച്ചെത്തിയിരുന്നു. അന്നും മുന്നറിയിപ്പ് നൽകിയ സ്പീക്കർ ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് എത്തുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹത്തോട് നിർദേശിച്ചിരുന്നു.
ടീ ഷർട്ട് ധരിക്കുന്നതിൽ അപാകതയൊന്നുമില്ലെന്നാണ് വിമൽ ചുഡാസമയുടെ വാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുട നീളം താന്‍ ടീ ഷര്‍ട്ടാണ് ധരിച്ചതെന്നും തന്നെ അപമാനിക്കുന്നത് വോട്ടർമാരെ അപാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം സ്പീക്കറോടു പറഞ്ഞു. കൂടാതെ എംഎല്‍എമാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ട് തന്നോട് ഷര്‍ട്ട് ധരിച്ചെത്താന്‍ പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേർത്തു.
എന്നാൽ സ്പീക്കറുടെ മറുപടി ഇപ്രകാരമായിരുന്നു. നിങ്ങള്‍ എന്ത് ധരിച്ചാണ് വോട്ട് തേടിയതെന്ന് എനിക്കറിയേണ്ട. നിങ്ങള്‍ സ്പീക്കറുടെ ഉത്തരവിനെ ബഹുമാനിക്കുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയില്‍ വരാനാകില്ല. കാരണം നിങ്ങള്‍ എംഎല്‍എയാണ്. ഇത് കളിസ്ഥലമല്ല. ഇവിടെ പ്രോട്ടോക്കോള്‍ പാലിക്കണം- സ്പീക്കര്‍ പറഞ്ഞു.
എന്നാൽ സ്പീക്കറുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ടീ ഷര്‍ട്ടിന് സഭയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു
അതേസമയം, സ്പീക്കറുമായി വാക്കേറ്റത്തിലേർപ്പെട്ട എംഎൽഎയെ നിയമസഭയിൽ നിന്നും മൂന്നു ദിവസത്തേക്ക് പുറത്താക്കണമെന്ന് ബിജെപി മന്ത്രി പ്രദീപ് സിംഗ് ജഡേജ ആവശ്യപ്പെട്ടു.
സമാജികര്‍ സഭയുടെ അന്തസ് കാക്കണമെന്നും ടീ ഷര്‍ട്ട് ധരിച്ച് സഭയില്‍ എത്തരുതെന്നും പറഞ്ഞ സ്പീക്കർ, മറ്റെന്തെങ്കിലും വസ്ത്രം ധരിച്ചെത്താൻ ആവശ്യപ്പെട്ട് അദ്ദേഹത്തോട് നിയമസഭയിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനു മുൻപും വിമൽ ചുഡാസമ നിയമസഭയിൽ ടീ ഷർട്ട് ധരിച്ചെത്തിയിരുന്നു. അന്നും മുന്നറിയിപ്പ് നൽകിയ സ്പീക്കർ ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് എത്തുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹത്തോട് നിർദേശിച്ചിരുന്നു.
ടീ ഷർട്ട് ധരിക്കുന്നതിൽ അപാകതയൊന്നുമില്ലെന്നാണ് വിമൽ ചുഡാസമയുടെ വാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുട നീളം താന്‍ ടീ ഷര്‍ട്ടാണ് ധരിച്ചതെന്നും തന്നെ അപമാനിക്കുന്നത് വോട്ടർമാരെ അപാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം സ്പീക്കറോടു പറഞ്ഞു. കൂടാതെ എംഎല്‍എമാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ട് തന്നോട് ഷര്‍ട്ട് ധരിച്ചെത്താന്‍ പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേർത്തു.
എന്നാൽ സ്പീക്കറുടെ മറുപടി ഇപ്രകാരമായിരുന്നു. നിങ്ങള്‍ എന്ത് ധരിച്ചാണ് വോട്ട് തേടിയതെന്ന് എനിക്കറിയേണ്ട. നിങ്ങള്‍ സ്പീക്കറുടെ ഉത്തരവിനെ ബഹുമാനിക്കുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയില്‍ വരാനാകില്ല. കാരണം നിങ്ങള്‍ എംഎല്‍എയാണ്. ഇത് കളിസ്ഥലമല്ല. ഇവിടെ പ്രോട്ടോക്കോള്‍ പാലിക്കണം- സ്പീക്കര്‍ പറഞ്ഞു.
എന്നാൽ സ്പീക്കറുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ടീ ഷര്‍ട്ടിന് സഭയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു
അതേസമയം, സ്പീക്കറുമായി വാക്കേറ്റത്തിലേർപ്പെട്ട എംഎൽഎയെ നിയമസഭയിൽ നിന്നും മൂന്നു ദിവസത്തേക്ക് പുറത്താക്കണമെന്ന് ബിജെപി മന്ത്രി പ്രദീപ് സിംഗ് ജഡേജ ആവശ്യപ്പെട്ടു.