മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാർഥിയാകും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ആദ്യം പ്രഖ്യാപിച്ച അഡ്വ. അജിത്ത് കൊളാടിയെ മാറ്റാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
തിരൂരങ്ങാടിയിൽ ലീഗിന്റെ സ്ഥാനാർഥിയായി കെ.പി.എ മജീദിനെയായിരുന്നു പ്രഖ്യാപിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മജീദിനെതിരെ പ്രതിഷധവുമായി പ്രവർത്തകർ രംഗത്തെത്തി. മജീദിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാൻ സിപിഐ തീരുമാനിച്ചത്.
നിലവില്‍ സിഡ്കോ ചെയര്‍മാനാണ് നിയാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. 2011ല്‍ 30,208 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന അബ്ദുറബ്ബ് 2016ല്‍ 6,043 വോട്ടിനാണ് ജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന നിയാസ് പുളിക്കലകത്ത് 56,884 വോട്ടാണ് നേടിയത്.
തിരൂരങ്ങാടിയിൽ ലീഗിന്റെ സ്ഥാനാർഥിയായി കെ.പി.എ മജീദിനെയായിരുന്നു പ്രഖ്യാപിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മജീദിനെതിരെ പ്രതിഷധവുമായി പ്രവർത്തകർ രംഗത്തെത്തി. മജീദിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാൻ സിപിഐ തീരുമാനിച്ചത്.
നിലവില്‍ സിഡ്കോ ചെയര്‍മാനാണ് നിയാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. 2011ല്‍ 30,208 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന അബ്ദുറബ്ബ് 2016ല്‍ 6,043 വോട്ടിനാണ് ജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന നിയാസ് പുളിക്കലകത്ത് 56,884 വോട്ടാണ് നേടിയത്.