അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയതിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടിയായി പിഴ ശിക്ഷ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യയ്ക്ക് പിഴയിട്ടു. മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് പിഴയിട്ടത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് പിഴത്തുക ഈടാക്കുക.
രണ്ടാം ട്വന്റി-20യിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിലും ഒരു ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക. ഇന്ത്യന്‍ നായകന് വിരാട് കോലി പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഇഷാൻ കിഷന്റെയും മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
രണ്ടാം ട്വന്റി-20യിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിലും ഒരു ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക. ഇന്ത്യന്‍ നായകന് വിരാട് കോലി പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഇഷാൻ കിഷന്റെയും മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.