തിരുവനന്തപുരം: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മികച്ച സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹിയിൽ നിന്നു തിരികെയത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ധർമടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയതാണ്. അവർ മത്സര രംഗത്തു നിന്നു പിൻമാറിയാൽ കോണ്ഗ്രസ് ശക്തനായ സ്ഥാനാർഥിയെ നിർത്തും. നേമത്തും ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് താൻ ആദ്യം പറഞ്ഞതാണ്. അത് ഇപ്പോൾ യാഥാർഥ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലതിക സുഭാഷിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണ്. അവർക്കു സീറ്റ് നൽകണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂർ സീറ്റാണ് ലതിക ചോദിച്ചത്. എന്നാൽ മുന്നണി മര്യാദയെ തുടർന്ന് ആ സീറ്റ് ഘടകകക്ഷിക്ക് നൽകാൻ നിർബന്ധിതമായി. അതുമായി ബന്ധപ്പെട്ടു സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയത് കേരളം കണ്ടതാണ്. മറ്റൊരു സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും ലതിക സുഭാഷ് സ്വീകരിച്ചില്ല.
തന്റെ പ്രിയപ്പെട്ട സഹോദരിയാണ് ലതിക സുഭാഷ്. അവരുടെ ഭർത്താവ് സുഭാഷുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. വൈപ്പിൻ നിയോജക മണ്ഡലത്തിൽ നിന്നും ഒരു തവണ നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി സുഭാഷിന് അവസരം നൽകി. സാധരണകുടുംബത്തിലെ അംഗമെന്ന നിലയിലാണ് പാർട്ടി സുഭാഷിന് സ്ഥാനാർഥിത്വം നൽകിയിതെന്നും അദ്ദേഹം പറഞ്ഞു.
ധർമടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയതാണ്. അവർ മത്സര രംഗത്തു നിന്നു പിൻമാറിയാൽ കോണ്ഗ്രസ് ശക്തനായ സ്ഥാനാർഥിയെ നിർത്തും. നേമത്തും ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് താൻ ആദ്യം പറഞ്ഞതാണ്. അത് ഇപ്പോൾ യാഥാർഥ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലതിക സുഭാഷിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണ്. അവർക്കു സീറ്റ് നൽകണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂർ സീറ്റാണ് ലതിക ചോദിച്ചത്. എന്നാൽ മുന്നണി മര്യാദയെ തുടർന്ന് ആ സീറ്റ് ഘടകകക്ഷിക്ക് നൽകാൻ നിർബന്ധിതമായി. അതുമായി ബന്ധപ്പെട്ടു സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയത് കേരളം കണ്ടതാണ്. മറ്റൊരു സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും ലതിക സുഭാഷ് സ്വീകരിച്ചില്ല.
തന്റെ പ്രിയപ്പെട്ട സഹോദരിയാണ് ലതിക സുഭാഷ്. അവരുടെ ഭർത്താവ് സുഭാഷുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. വൈപ്പിൻ നിയോജക മണ്ഡലത്തിൽ നിന്നും ഒരു തവണ നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി സുഭാഷിന് അവസരം നൽകി. സാധരണകുടുംബത്തിലെ അംഗമെന്ന നിലയിലാണ് പാർട്ടി സുഭാഷിന് സ്ഥാനാർഥിത്വം നൽകിയിതെന്നും അദ്ദേഹം പറഞ്ഞു.