കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥി പട്ടികയിൽനിന്നും അവഗണിക്കപ്പെട്ടതിനു പിന്നാലെ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് മഹിളാ കോണ്ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. ഏറ്റുമാനൂരിൽ വിളിച്ചു ചേർത്ത യോഗത്തിനുശേഷമാണ് ലതികയുടെ പ്രഖ്യാപനം.
തന്നെ അനുകൂലിക്കുന്ന നിരവധി യുഡിഎഫ് പ്രവർത്തകരും മറ്റുള്ളവരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഏറ്റുമാനൂരിൽ ജനവിധി തേടുന്നതെന്നും അവർ പറഞ്ഞു.
നേരത്തെ കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്. ഇതിനൊപ്പം കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്ത് അവർ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കാതിരുന്നെങ്കിലും, അവസാന നിമിഷം വരെ തന്റെ പേര് വൈപ്പിനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ചില നേതാക്കൾ അറിയിച്ചിരുന്നുവെന്നും എന്നാൽ, ആ പ്രതീക്ഷയ്ക്കും അവസാനം മങ്ങലേറ്റുവെന്നും ലതിക പറഞ്ഞു.
തന്നെ അനുകൂലിക്കുന്ന നിരവധി യുഡിഎഫ് പ്രവർത്തകരും മറ്റുള്ളവരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഏറ്റുമാനൂരിൽ ജനവിധി തേടുന്നതെന്നും അവർ പറഞ്ഞു.
നേരത്തെ കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്. ഇതിനൊപ്പം കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്ത് അവർ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കാതിരുന്നെങ്കിലും, അവസാന നിമിഷം വരെ തന്റെ പേര് വൈപ്പിനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ചില നേതാക്കൾ അറിയിച്ചിരുന്നുവെന്നും എന്നാൽ, ആ പ്രതീക്ഷയ്ക്കും അവസാനം മങ്ങലേറ്റുവെന്നും ലതിക പറഞ്ഞു.