മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ സസ്പെൻഷനിലായ പോലീസ് ഓഫീസർ സച്ചിൻ വാസെ എൻഐഎയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ. എൻഐഎ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ അറസ്റ്റിൽ എൻഐഎ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും സച്ചിൻ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണു വാസെ(49)യെ എൻഐഎ സംഘം അറസ്റ്റ്ചെയ്തത്. എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തി 12 മണിക്കൂർ ചോദ്യംചെയ്തശേഷമാണ് അറസ്റ്റ്.
അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിൽ മഹാരാഷ്ട്ര എടിഎസ് കഴിഞ്ഞദിവസം സച്ചിൻ വാസെയെ ചോദ്യംചെയ്തിരുന്നു. ഹിരേനെ പോലീസുകാർ കൊന്നതാകാമെന്നു ഭാര്യ വിമല ഹിരേൻ എടിഎസിനു മൊഴി നൽകുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാർ നാലു മാസത്തോളം വാസെയുടെ കൈവശമായിരുന്നുവെന്ന് ആരോപണവും സജീവമാണ്.
കഴിഞ്ഞമാസം 25 നാണ് മുംബൈയിലെ കാർമിഷേൽ റോഡിൽ അംബാനിയുടെ ആഡംബര വസതിയായ ആന്റ്ലിയയ്ക്കു മുന്നിൽ സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയത്. അറുപതിലേറെ കുറ്റവാളികളെ അമർച്ചചെയ്തുവെന്ന് അവകാശപ്പെടുന്ന 1990 ബാച്ച് പോലീസുകാരനായ വാസെ പല വിവാദസംഭവങ്ങളിലും പങ്കാളിയായിരുന്നു.
2002 ലെ ഘാട്ട്കോപ്പർ സ്ഫോടനക്കേസ് പ്രതി ക്വാജ യൂസഫ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ 2004 ൽ ഇയാൾ സസ്പെൻഷനു വിധേയനായിരുന്നു. കഴിഞ്ഞവർഷമാണു സർവീസിൽ തിരിച്ചെടുത്തത്. സസ്പെൻഷൻ കാലയളവിൽ സച്ചിൻ വാസെ ശിവസേനയിൽ പ്രവർത്തിച്ചിരുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
തന്റെ അറസ്റ്റിൽ എൻഐഎ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും സച്ചിൻ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണു വാസെ(49)യെ എൻഐഎ സംഘം അറസ്റ്റ്ചെയ്തത്. എൻഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തി 12 മണിക്കൂർ ചോദ്യംചെയ്തശേഷമാണ് അറസ്റ്റ്.
അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിൽ മഹാരാഷ്ട്ര എടിഎസ് കഴിഞ്ഞദിവസം സച്ചിൻ വാസെയെ ചോദ്യംചെയ്തിരുന്നു. ഹിരേനെ പോലീസുകാർ കൊന്നതാകാമെന്നു ഭാര്യ വിമല ഹിരേൻ എടിഎസിനു മൊഴി നൽകുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാർ നാലു മാസത്തോളം വാസെയുടെ കൈവശമായിരുന്നുവെന്ന് ആരോപണവും സജീവമാണ്.
കഴിഞ്ഞമാസം 25 നാണ് മുംബൈയിലെ കാർമിഷേൽ റോഡിൽ അംബാനിയുടെ ആഡംബര വസതിയായ ആന്റ്ലിയയ്ക്കു മുന്നിൽ സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയത്. അറുപതിലേറെ കുറ്റവാളികളെ അമർച്ചചെയ്തുവെന്ന് അവകാശപ്പെടുന്ന 1990 ബാച്ച് പോലീസുകാരനായ വാസെ പല വിവാദസംഭവങ്ങളിലും പങ്കാളിയായിരുന്നു.
2002 ലെ ഘാട്ട്കോപ്പർ സ്ഫോടനക്കേസ് പ്രതി ക്വാജ യൂസഫ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ 2004 ൽ ഇയാൾ സസ്പെൻഷനു വിധേയനായിരുന്നു. കഴിഞ്ഞവർഷമാണു സർവീസിൽ തിരിച്ചെടുത്തത്. സസ്പെൻഷൻ കാലയളവിൽ സച്ചിൻ വാസെ ശിവസേനയിൽ പ്രവർത്തിച്ചിരുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.