യാങ്കോണ്: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനെതിരെ വിപ്ലവം തുടരുന്നതിനിടെ 34 പേർ കൂടി മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച ഉണ്ടായ ആക്രമണങ്ങൾക്കുശേഷം 34 മൃതദേഹങ്ങൾ ആശുപത്രികളിൽ ലഭിച്ചതായി മ്യാൻമർ നൗ മീഡിയ റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങളിൽ 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം പട്ടാളഭരണകൂടത്തിനെതിരേ വിപ്ലവം തുടരുമെന്ന് ഒളിവിൽ കഴിയുന്ന ജനാധിപത്യ നേതാക്കൾ അറിയിച്ചു. രാജ്യത്തെ അന്ധകാരം വിഴുങ്ങിയ സമയമാണിതെന്നും ഉദയം അകലെയല്ലെന്നും ഒളിവിൽ കഴിയുന്ന പാർലമെന്റ് അംഗങ്ങളുടെ നേതാവ് മാൻ വിംഗ് കാംഗ് താൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
തടവിലാക്കപ്പെട്ട ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയുടെ എൻഎൽഡി പാർട്ടി എംപിമാർ ചേർന്നു രൂപവത്കരിച്ച പാർലമെന്റ് പ്രതിനിധികളുടെ കമ്മിറ്റി(സിആർപിഎച്ച്) നേതാവാണു കാംഗ് താൻ. മ്യാൻമറിലെ യഥാർഥ സർക്കാരായി തങ്ങളെ അംഗീകരിക്കണമെന്നു സിആർപിഎച്ച് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. എന്നാൽ, പട്ടാളം സിആർപിഎച്ചിനെ നിയമവിരുദ്ധ സംഘമായിട്ടാണു പരിഗണിക്കുന്നത്.
ആക്രമണങ്ങളിൽ 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം പട്ടാളഭരണകൂടത്തിനെതിരേ വിപ്ലവം തുടരുമെന്ന് ഒളിവിൽ കഴിയുന്ന ജനാധിപത്യ നേതാക്കൾ അറിയിച്ചു. രാജ്യത്തെ അന്ധകാരം വിഴുങ്ങിയ സമയമാണിതെന്നും ഉദയം അകലെയല്ലെന്നും ഒളിവിൽ കഴിയുന്ന പാർലമെന്റ് അംഗങ്ങളുടെ നേതാവ് മാൻ വിംഗ് കാംഗ് താൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
തടവിലാക്കപ്പെട്ട ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയുടെ എൻഎൽഡി പാർട്ടി എംപിമാർ ചേർന്നു രൂപവത്കരിച്ച പാർലമെന്റ് പ്രതിനിധികളുടെ കമ്മിറ്റി(സിആർപിഎച്ച്) നേതാവാണു കാംഗ് താൻ. മ്യാൻമറിലെ യഥാർഥ സർക്കാരായി തങ്ങളെ അംഗീകരിക്കണമെന്നു സിആർപിഎച്ച് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. എന്നാൽ, പട്ടാളം സിആർപിഎച്ചിനെ നിയമവിരുദ്ധ സംഘമായിട്ടാണു പരിഗണിക്കുന്നത്.