തിരുവനന്തപുരം: ഏറ്റുമാനൂർ സീറ്റ് ലതിക സുഭാഷിന് നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം മുതലേ കേരള കോൺഗ്രസ് 12 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിലാണ് അവർ നിർബന്ധം പിടിച്ചത്. ചങ്ങനാശേരിയിൽ സി.എഫ്. തോമസ് വിജയിച്ചതിനാൽ ആ സീറ്റ് അവർക്ക് തന്നെ നൽകണം. ഏറ്റുമാനൂരിന് പകരം മറ്റ് പല സീറ്റുകൾ നൽകിയെങ്കിലും ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് പിടിമുറുക്കി. അതുകൊണ്ടാണ് ലതിക സുഭാഷിന് സീറ്റ ലഭിക്കാതിരുന്നതെന്നും ഹസൻ പറഞ്ഞു.
ലതികയ്ക്ക് സീറ്റ് നൽകാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ലതിക സുഭാഷിന്റെ പ്രതിഷേധം നേതൃത്വത്തെ അറിയിക്കുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
ആദ്യം മുതലേ കേരള കോൺഗ്രസ് 12 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിലാണ് അവർ നിർബന്ധം പിടിച്ചത്. ചങ്ങനാശേരിയിൽ സി.എഫ്. തോമസ് വിജയിച്ചതിനാൽ ആ സീറ്റ് അവർക്ക് തന്നെ നൽകണം. ഏറ്റുമാനൂരിന് പകരം മറ്റ് പല സീറ്റുകൾ നൽകിയെങ്കിലും ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് പിടിമുറുക്കി. അതുകൊണ്ടാണ് ലതിക സുഭാഷിന് സീറ്റ ലഭിക്കാതിരുന്നതെന്നും ഹസൻ പറഞ്ഞു.
ലതികയ്ക്ക് സീറ്റ് നൽകാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ലതിക സുഭാഷിന്റെ പ്രതിഷേധം നേതൃത്വത്തെ അറിയിക്കുമെന്നും ഹസൻ കൂട്ടിച്ചേർത്തു.