കോഴിക്കോട്: പ്രതിഷേധങ്ങൾക്കൊടുവിൽ കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കാൻ ധാരണയായി. സിപിഎം നേതൃത്വവും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
നേരത്തെ കുറ്റ്യാടി സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിനെതിരേ വലിയ പ്രതിഷേധമാണ് മണ്ഡലത്തിലുണ്ടായത്. സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു.
എന്നാൽ ആദ്യഘട്ടത്തിൽ പ്രതിഷേധങ്ങളെ അവഗണിച്ച സിപിഎം മണ്ഡലം കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം പുനപരിശോധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടിയേരി ബാലകൃഷ്ണൻ കേരള കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മണ്ഡലം സിപിഎം തിരിച്ചെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേരാണ് മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്നത്. പ്രതിഷേധക്കാരിൽ പലരും കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലാ നേതൃത്വം ശക്തമായ എതിർപ്പിലാണ്. മണ്ഡലത്തിലുയർന്ന പ്രതിഷേധങ്ങൾക്കെല്ലാം പിന്നിൽ കുഞ്ഞഹമ്മദുകുട്ടി മാസ്റ്റാണെന്ന നിഗമനത്തിലാണ് ജില്ലാ നേതൃത്വം.
റഹീമിന് പുറമേ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ ടി.പി.ബിനീഷ്, കെ.പി.കുഞ്ഞിക്കണ്ണൻ, എ.പ്രദീപ്കുമാർ എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
നേരത്തെ കുറ്റ്യാടി സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിനെതിരേ വലിയ പ്രതിഷേധമാണ് മണ്ഡലത്തിലുണ്ടായത്. സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു.
എന്നാൽ ആദ്യഘട്ടത്തിൽ പ്രതിഷേധങ്ങളെ അവഗണിച്ച സിപിഎം മണ്ഡലം കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം പുനപരിശോധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടിയേരി ബാലകൃഷ്ണൻ കേരള കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മണ്ഡലം സിപിഎം തിരിച്ചെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേരാണ് മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്നത്. പ്രതിഷേധക്കാരിൽ പലരും കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലാ നേതൃത്വം ശക്തമായ എതിർപ്പിലാണ്. മണ്ഡലത്തിലുയർന്ന പ്രതിഷേധങ്ങൾക്കെല്ലാം പിന്നിൽ കുഞ്ഞഹമ്മദുകുട്ടി മാസ്റ്റാണെന്ന നിഗമനത്തിലാണ് ജില്ലാ നേതൃത്വം.
റഹീമിന് പുറമേ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ ടി.പി.ബിനീഷ്, കെ.പി.കുഞ്ഞിക്കണ്ണൻ, എ.പ്രദീപ്കുമാർ എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.