ന്യൂഡൽഹി: വിജയ് ഹസാരെ ചാന്പ്യൻമാരായി മുംബൈ. ഉത്തർപ്രദേശിനെ ആറ് വിക്കറ്റിന് കീഴടക്കിയാണ് മുംബൈ നാലാം കിരീടത്തിൽ മുത്തമിട്ടത്. ആദിത്യ താരെയുടെ സെഞ്ചുറിയും നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുമാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഉത്തർപ്രദേശ് ഉയർത്തിയ 313 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യം 41.3 ഓവറിൽ മുംബൈ മറികടന്നു. മുംബൈയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ പൃഥ്വി ഷായും ജയ്സ്വാളും ചേർന്ന് ഒരുക്കിയത്. 89 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചുകൂട്ടിയത്. 29 റണ്‍സ് നേടിയ ജയ്സ്വാളിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്.
പിന്നീട് ക്രീസിലെത്തിയ ആദിത്യ താരെയുടെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയ്ക്ക് കരുത്തായത്. 107 പന്തിൽ 18 ഫോർ ഉൾപ്പെടെ 118 റണ്‍സ് നേടി ആദിത്യ പുറത്താകാതെ നിന്നു. ശിവം ഡുബേയും (28 പന്തിൽ 42 റണ്‍സ്) മികച്ച പ്രകടനം കാഴ്ചവച്ചു.
ഉത്തർപ്രദേശിനായി സെഞ്ചുറി നേടിയ മാധവ് കൗശിക്കിന്റെ മിന്നും പ്രകടനമാണ് പാഴായത്. 156 പന്തിൽനിന്നും 158 റണ്‍സാണ് കൗശിക്ക് അടിച്ചു കൂട്ടിയത്. സമർത്ത് സിംഗിന്റെയും അക്ഷ്ദീപ് നാഥിന്റെയും അർധ സെഞ്ചുറി പ്രകടനവും പാഴായി.
ഉത്തർപ്രദേശ് ഉയർത്തിയ 313 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യം 41.3 ഓവറിൽ മുംബൈ മറികടന്നു. മുംബൈയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ പൃഥ്വി ഷായും ജയ്സ്വാളും ചേർന്ന് ഒരുക്കിയത്. 89 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചുകൂട്ടിയത്. 29 റണ്‍സ് നേടിയ ജയ്സ്വാളിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്.
പിന്നീട് ക്രീസിലെത്തിയ ആദിത്യ താരെയുടെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയ്ക്ക് കരുത്തായത്. 107 പന്തിൽ 18 ഫോർ ഉൾപ്പെടെ 118 റണ്‍സ് നേടി ആദിത്യ പുറത്താകാതെ നിന്നു. ശിവം ഡുബേയും (28 പന്തിൽ 42 റണ്‍സ്) മികച്ച പ്രകടനം കാഴ്ചവച്ചു.
ഉത്തർപ്രദേശിനായി സെഞ്ചുറി നേടിയ മാധവ് കൗശിക്കിന്റെ മിന്നും പ്രകടനമാണ് പാഴായത്. 156 പന്തിൽനിന്നും 158 റണ്‍സാണ് കൗശിക്ക് അടിച്ചു കൂട്ടിയത്. സമർത്ത് സിംഗിന്റെയും അക്ഷ്ദീപ് നാഥിന്റെയും അർധ സെഞ്ചുറി പ്രകടനവും പാഴായി.