കോഴിക്കോട്: ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഒട്ടേറെ അപ്രതീക്ഷിത പേരുകളാണ് ഇടംപിടിച്ചത്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് ഡിവൈഎഫ്ഐ നേതാവായിരുന്ന കെ.സഞ്ജു. തിരൂരില്‍ കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സലറായിരുന്ന ഡോ.അബ്ദുള്‍ സലാമാണ് ബിജെപി സ്ഥാനാര്‍ഥി.
മാനന്തവാടിയില്‍ നിന്ന് സി.കെ.ജാനു സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ഒരുങ്ങിയില്ല. എന്നാൽ മാനന്തവാടിയിൽ മണിക്കൂട്ടനാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. 12 സ്ത്രീകളാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇരിക്കൂറില്‍ അനിയമ്മ രാജേന്ദ്രൻ, പേരാവൂരില്‍ സ്മിത ജയമോഹൻ, കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസ്, കൊണ്ടോട്ടിയില്‍ ഷീബ ഉണ്ണികൃഷ്ണന്, ഗുരുവായൂരില്‍ അഡ്വ.നിവേദിത, എറണാകുളത്ത് പദ്മജ എസ്. മേനോന്, കുന്നത്തുനാട്ടില്‍ രേണു സുരേഷ് , ഉടുമ്പന്‍ചോലയില്‍ രമ്യ രവീന്ദ്രന്, പാലയില്‍ പ്രമീള ദേവി, കോട്ടയത്ത് മിനര്‍വ മോഹന്‍, കുന്നത്തൂരിൽ രാജി പ്രസാദ്, ചിറയിന്‍കീഴില്‍ ആശാനാഥ് എന്നിവരാണ് മത്സരിക്കുന്നത്.
115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴക്കൂട്ടം ഉൾപ്പെടെയുള്ള മൂന്നു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
മാനന്തവാടിയില്‍ നിന്ന് സി.കെ.ജാനു സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ഒരുങ്ങിയില്ല. എന്നാൽ മാനന്തവാടിയിൽ മണിക്കൂട്ടനാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. 12 സ്ത്രീകളാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇരിക്കൂറില്‍ അനിയമ്മ രാജേന്ദ്രൻ, പേരാവൂരില്‍ സ്മിത ജയമോഹൻ, കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസ്, കൊണ്ടോട്ടിയില്‍ ഷീബ ഉണ്ണികൃഷ്ണന്, ഗുരുവായൂരില്‍ അഡ്വ.നിവേദിത, എറണാകുളത്ത് പദ്മജ എസ്. മേനോന്, കുന്നത്തുനാട്ടില്‍ രേണു സുരേഷ് , ഉടുമ്പന്‍ചോലയില്‍ രമ്യ രവീന്ദ്രന്, പാലയില്‍ പ്രമീള ദേവി, കോട്ടയത്ത് മിനര്‍വ മോഹന്‍, കുന്നത്തൂരിൽ രാജി പ്രസാദ്, ചിറയിന്‍കീഴില്‍ ആശാനാഥ് എന്നിവരാണ് മത്സരിക്കുന്നത്.
115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴക്കൂട്ടം ഉൾപ്പെടെയുള്ള മൂന്നു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.