കണ്ണൂർ: സ്ഥാനാർഥി നിർണയത്തിന് നേതൃത്വം മുൻപ് പറഞ്ഞ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്നും ഇത് കോണ്ഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ കെ.സുധാകരൻ.
നേമത്ത് കെ.മുരളീധരൻ മത്സരിക്കാൻ തീരുമാനിച്ചത് വേറെ കാര്യമാണ്. മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന നിലപാടാണ് മുരളീധരനിലേക്ക് കാര്യങ്ങൾ എത്തിയത്. മത്സരിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ നിലപാടിനെയും സുധാകരൻ പ്രശംസിച്ചു.
സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത ഉന്നയിച്ച് നേതാക്കൾ ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കുകയായിരുന്നു. ചില മണ്ഡലങ്ങളിൽ അതിനാലാണ് പ്രതിഷേധങ്ങൾ ഉയർന്നത്. കെ.സി.വേണുഗോപാലും ഇക്കൂട്ടത്തിലുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരുമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
കണ്ണൂരിലെ സീറ്റ്-സ്ഥാനാർഥി നിർണയത്തിലും സുധാകരൻ അതൃപ്തി രേഖപ്പെടുത്തി. മട്ടന്നൂർ സീറ്റ് ആർഎസ്പിക്ക് വിട്ടുനൽകിയത് ശരിയായില്ലെന്നും ഈ തീരുമാനം നേതൃത്വം തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരിക്കൂർ സീറ്റിൽ കീഴ്വഴക്കവും പാരമ്പര്യവും അനുസരിച്ചുള്ള തീരുമാനം വേണം. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാൽ പന്ത് നിലവിൽ ഹൈക്കമാൻഡിന്റെ കോർട്ടിലാണ്. പുറത്തേയ്ക്കടിക്കണോ ഗോളടിക്കണോ എന്ന് അവർ തീരുമാനിക്കട്ടയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
നേമത്ത് കെ.മുരളീധരൻ മത്സരിക്കാൻ തീരുമാനിച്ചത് വേറെ കാര്യമാണ്. മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന നിലപാടാണ് മുരളീധരനിലേക്ക് കാര്യങ്ങൾ എത്തിയത്. മത്സരിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ നിലപാടിനെയും സുധാകരൻ പ്രശംസിച്ചു.
സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത ഉന്നയിച്ച് നേതാക്കൾ ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കുകയായിരുന്നു. ചില മണ്ഡലങ്ങളിൽ അതിനാലാണ് പ്രതിഷേധങ്ങൾ ഉയർന്നത്. കെ.സി.വേണുഗോപാലും ഇക്കൂട്ടത്തിലുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരുമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
കണ്ണൂരിലെ സീറ്റ്-സ്ഥാനാർഥി നിർണയത്തിലും സുധാകരൻ അതൃപ്തി രേഖപ്പെടുത്തി. മട്ടന്നൂർ സീറ്റ് ആർഎസ്പിക്ക് വിട്ടുനൽകിയത് ശരിയായില്ലെന്നും ഈ തീരുമാനം നേതൃത്വം തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരിക്കൂർ സീറ്റിൽ കീഴ്വഴക്കവും പാരമ്പര്യവും അനുസരിച്ചുള്ള തീരുമാനം വേണം. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാൽ പന്ത് നിലവിൽ ഹൈക്കമാൻഡിന്റെ കോർട്ടിലാണ്. പുറത്തേയ്ക്കടിക്കണോ ഗോളടിക്കണോ എന്ന് അവർ തീരുമാനിക്കട്ടയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.