റായ്പുർ: റോഡ് സേഫ്റ്റി സീരീസ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സിന് കൂറ്റൻ ജയം. 56 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 204 റൻസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനേ സാധിച്ചുള്ളൂ.
48 റൺസെടുത്ത മോർണെ വാൻ വൈക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി യൂസഫ് പത്താൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുവരാജിന് രണ്ട് വിക്കറ്റുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 പന്തിൽ 60 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറുടെയും യുവരാജ് സിംഗ് (52) അവസാന ഘട്ടത്തിൽ നടത്തിയ ആക്രമണോത്സുക ബാറ്റിംഗിന്റെയും മികവിലാണ് 200 കടന്നത്. വെടിക്കെട്ട് വീരൻ വിരേന്ദർ സെവാഗ് ആറു റൺസുമായി വേഗത്തിൽ മടങ്ങിയെങ്കിലും ബദ്രിനാഥിനെ (42) കൂട്ടുപിടിച്ച് സച്ചിൻ റൺവേട്ട തുടരുകയായിരുന്നു.
ഇന്ത്യയ്ക്കായി യൂസഫ് പത്താൻ 10 പന്തിൽ 23ഉം ഗോണി 16 ഉം റൺസെടുത്തു. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആൻഡ്രൂ പുട്ടിക്കും മോർണെ വാൻ വൈക്കും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസ് കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ പുട്ടിക്കിനെ (41) ക്ലീൻ ബൗൾഡാക്കിയ യൂസഫ് പത്താൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി.
പിന്നീട് സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ കശക്കി എറിയുകയായിരുന്നു. മോർണെ വാൻ വൈക്ക് (48), ആൽവിരോ പീറ്റേഴ്സൺ (ഏഴ്), സാൻഡെർ ഡി ബ്രുയിൻ (10), ലൂട്സ് ബോസ്മാൻ (പൂജ്യം), റോജർ ടെലെമാചസ് (11), മഖായ എന്റിനി (ഒന്ന്) എന്നിവർ കൃത്യമായ ഇടവേളകളിൽ പുറത്തായി. ജോണ്ടി റോഡ്സ് (22), ഗാർനറ്റ് ക്രൂഗർ (ഒന്ന്) എന്നിവർ പുറത്താവാതെ നിന്നു.
48 റൺസെടുത്ത മോർണെ വാൻ വൈക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി യൂസഫ് പത്താൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുവരാജിന് രണ്ട് വിക്കറ്റുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 പന്തിൽ 60 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറുടെയും യുവരാജ് സിംഗ് (52) അവസാന ഘട്ടത്തിൽ നടത്തിയ ആക്രമണോത്സുക ബാറ്റിംഗിന്റെയും മികവിലാണ് 200 കടന്നത്. വെടിക്കെട്ട് വീരൻ വിരേന്ദർ സെവാഗ് ആറു റൺസുമായി വേഗത്തിൽ മടങ്ങിയെങ്കിലും ബദ്രിനാഥിനെ (42) കൂട്ടുപിടിച്ച് സച്ചിൻ റൺവേട്ട തുടരുകയായിരുന്നു.
ഇന്ത്യയ്ക്കായി യൂസഫ് പത്താൻ 10 പന്തിൽ 23ഉം ഗോണി 16 ഉം റൺസെടുത്തു. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആൻഡ്രൂ പുട്ടിക്കും മോർണെ വാൻ വൈക്കും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസ് കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ പുട്ടിക്കിനെ (41) ക്ലീൻ ബൗൾഡാക്കിയ യൂസഫ് പത്താൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി.
പിന്നീട് സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ കശക്കി എറിയുകയായിരുന്നു. മോർണെ വാൻ വൈക്ക് (48), ആൽവിരോ പീറ്റേഴ്സൺ (ഏഴ്), സാൻഡെർ ഡി ബ്രുയിൻ (10), ലൂട്സ് ബോസ്മാൻ (പൂജ്യം), റോജർ ടെലെമാചസ് (11), മഖായ എന്റിനി (ഒന്ന്) എന്നിവർ കൃത്യമായ ഇടവേളകളിൽ പുറത്തായി. ജോണ്ടി റോഡ്സ് (22), ഗാർനറ്റ് ക്രൂഗർ (ഒന്ന്) എന്നിവർ പുറത്താവാതെ നിന്നു.