കോട്ടയം: കോൺഗ്രസ് ഗ്രൂപ്പുകളിയിൽ ബലിയാടായി മഹിള കോൺഗ്രസിന്റെ പ്രമുഖ നേതാവ് സ്ഥാനാർഥി പട്ടികയിൽനിന്നു പുറത്തേക്ക്. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിനു സുരക്ഷിതമായ മണ്ഡലം നൽകാൻ കഴിയാത്തതിന്റെ പ്രതിഷേധം പാർട്ടിയിൽ നിലനിൽക്കെയാണ് മറ്റൊരു പ്രമുഖ നേതാവ് നിഷ സോമനെയും വെട്ടിനിരത്താനുള്ള ശ്രമത്തിന്റെ കഥ പുറത്തേക്കു വരുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിൽ ആദ്യം മുതൽ പരിഗണിച്ചിരുന്ന പേരാണ് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്റേത്.
നേരത്തെയും വെട്ടി
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ന്യൂമാൻ കോളജിൽ വാർഡിൽ കെപിസിസി നിഷയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ജില്ലാ നേതൃത്വം ചിഹ്നം മറ്റൊരാൾക്കു നൽകി സ്ഥാനാർഥിയാക്കിയതു വൻ വിവാദം ഉയർത്തിയിരുന്നു. ഈ വാർഡിൽ കോൺഗ്രസ് പിന്നീട് തോൽക്കുകയും ചെയ്തു. ഇത്തവണ നിയമസഭാ സീറ്റ് ചർച്ച ഉയർന്നപ്പോൾ മുതൽ മൂവാറ്റുപുഴയിൽ സജീവമായ പേര് ആയിരുന്നു നിഷ സോമന്റേത്.
മഹിള കോൺഗ്രസിൽ മാത്രമല്ല സീറോ മലബാർ മാതൃവേദി തുടങ്ങിയ സംഘടനകളിലും നേതൃസ്ഥാനത്തു സജീവമായ നിഷ സ്ഥാനാർഥിയായാൽ വലിയ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നു ഹൈക്കമാൻഡിലേക്കു പോയ ലിസ്റ്റിൽ നിഷയുടെ പേര് ഉൾപ്പെടുത്തിയിരുന്നു.
പേരു വെട്ടിയത്
മാത്യു കുഴൽനാടനും നിഷ സോമനും ജോസഫ് വാഴയ്ക്കനുമായിരുന്നു ലിസ്റ്റിൽ. വനിത എന്ന നിലയിൽ നിഷയ്ക്കു വലിയ സാധ്യതയുണ്ടായിരുന്നു. ജോസഫ് വാഴയ്ക്കനെ പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്കു പരിഗണിക്കുകയും ചെയ്തു. ഇതോടെ മാത്യു കുഴൽനാടന്റെയും നിഷ സോമന്റെയും ഒപ്പം ഡോളി കുര്യാക്കോസിന്റെയും പേര് സജീവമായി. ഇതിനിടെ മറ്റ് ചില പേരുകള്‍കൂടി ചില നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് മഹിള കോൺഗ്രസ് വൃത്തങ്ങൾ തന്നെ ആരോപിക്കുന്നത്.
മഹിള കോൺഗ്രസിൽ പ്രതിഷേധം
യുവത്വവും മഹിള കോൺഗ്രസ് നേതാവ് എന്നതും നിഷയ്ക്ക് അനുകൂലായ ഘടകങ്ങളായി നിൽക്കുന്നുവെന്നു കണ്ടാണ് മറ്റ് ചില പേരുകള്‍ കൂടി പട്ടികയിലേക്കു ചില ഉന്നത നേതാക്കളുടെ ഇടപെടലിൽ വന്നതെന്നാണ് ആരോപണം. ഹൈക്കമാൻഡിന്റെ മുന്നിലേക്കു വച്ച പട്ടികയിൽനിന്നു നിഷയുടെ പേര് ഒഴിവാക്കിയാൽ മറ്റു ചിലർക്കു എളുപ്പത്തിൽ സീറ്റ് ഉറപ്പിക്കാം എന്നു കണ്ടായിരുന്നു ഈ നീക്കം. ഇതിൽ കടുത്ത പ്രതിഷേധമാണ് മഹിള കോൺഗ്രസിനുള്ളത്.
ഇതിനിടെ, സുരക്ഷിത മണ്ഡലം ലഭിക്കാതിരുന്ന മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഇന്ന് ഉമ്മൻ ചാണ്ടിയെ കണ്ടു പ്രതിഷേധം അറിയിക്കും. ഗ്രൂപ്പുകളിയിൽ മഹിള കോൺഗ്രസ് നേതാക്കൾ ബലിയാടായി മാറിയെന്നാണ് ഇവരുടെ ആരോപണം.
നേരത്തെയും വെട്ടി
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ന്യൂമാൻ കോളജിൽ വാർഡിൽ കെപിസിസി നിഷയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ജില്ലാ നേതൃത്വം ചിഹ്നം മറ്റൊരാൾക്കു നൽകി സ്ഥാനാർഥിയാക്കിയതു വൻ വിവാദം ഉയർത്തിയിരുന്നു. ഈ വാർഡിൽ കോൺഗ്രസ് പിന്നീട് തോൽക്കുകയും ചെയ്തു. ഇത്തവണ നിയമസഭാ സീറ്റ് ചർച്ച ഉയർന്നപ്പോൾ മുതൽ മൂവാറ്റുപുഴയിൽ സജീവമായ പേര് ആയിരുന്നു നിഷ സോമന്റേത്.
മഹിള കോൺഗ്രസിൽ മാത്രമല്ല സീറോ മലബാർ മാതൃവേദി തുടങ്ങിയ സംഘടനകളിലും നേതൃസ്ഥാനത്തു സജീവമായ നിഷ സ്ഥാനാർഥിയായാൽ വലിയ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നു ഹൈക്കമാൻഡിലേക്കു പോയ ലിസ്റ്റിൽ നിഷയുടെ പേര് ഉൾപ്പെടുത്തിയിരുന്നു.
പേരു വെട്ടിയത്
മാത്യു കുഴൽനാടനും നിഷ സോമനും ജോസഫ് വാഴയ്ക്കനുമായിരുന്നു ലിസ്റ്റിൽ. വനിത എന്ന നിലയിൽ നിഷയ്ക്കു വലിയ സാധ്യതയുണ്ടായിരുന്നു. ജോസഫ് വാഴയ്ക്കനെ പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്കു പരിഗണിക്കുകയും ചെയ്തു. ഇതോടെ മാത്യു കുഴൽനാടന്റെയും നിഷ സോമന്റെയും ഒപ്പം ഡോളി കുര്യാക്കോസിന്റെയും പേര് സജീവമായി. ഇതിനിടെ മറ്റ് ചില പേരുകള്‍കൂടി ചില നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് മഹിള കോൺഗ്രസ് വൃത്തങ്ങൾ തന്നെ ആരോപിക്കുന്നത്.
മഹിള കോൺഗ്രസിൽ പ്രതിഷേധം
യുവത്വവും മഹിള കോൺഗ്രസ് നേതാവ് എന്നതും നിഷയ്ക്ക് അനുകൂലായ ഘടകങ്ങളായി നിൽക്കുന്നുവെന്നു കണ്ടാണ് മറ്റ് ചില പേരുകള്‍ കൂടി പട്ടികയിലേക്കു ചില ഉന്നത നേതാക്കളുടെ ഇടപെടലിൽ വന്നതെന്നാണ് ആരോപണം. ഹൈക്കമാൻഡിന്റെ മുന്നിലേക്കു വച്ച പട്ടികയിൽനിന്നു നിഷയുടെ പേര് ഒഴിവാക്കിയാൽ മറ്റു ചിലർക്കു എളുപ്പത്തിൽ സീറ്റ് ഉറപ്പിക്കാം എന്നു കണ്ടായിരുന്നു ഈ നീക്കം. ഇതിൽ കടുത്ത പ്രതിഷേധമാണ് മഹിള കോൺഗ്രസിനുള്ളത്.
ഇതിനിടെ, സുരക്ഷിത മണ്ഡലം ലഭിക്കാതിരുന്ന മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഇന്ന് ഉമ്മൻ ചാണ്ടിയെ കണ്ടു പ്രതിഷേധം അറിയിക്കും. ഗ്രൂപ്പുകളിയിൽ മഹിള കോൺഗ്രസ് നേതാക്കൾ ബലിയാടായി മാറിയെന്നാണ് ഇവരുടെ ആരോപണം.