+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്നമില്ല, നേമത്ത് ആശയവിനിമയം നടക്കുന്നു': ഉമ്മൻ ചാണ്ടി

കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ തന്‍റെ പേരിന് ഹൈക്കമാൻഡിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരി
കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ തന്‍റെ പേരിന് ഹൈക്കമാൻഡിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. എന്നാൽ തെറ്റിദ്ധാരണയുടെ പേരിലാണ് ബഹളം ഉണ്ടായത്. നേമത്ത് മത്സരിക്കണമെന്ന് തന്നോട് ദേശീയ സംസ്ഥാന നേതൃത്വത്തിൽ ആരും പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

നേമത്തെ സ്ഥാനാർഥിയെ തീരുമാനിക്കുന്നിതിൽ കേന്ദ്ര സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തേ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ പ്രവർത്തകർ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയിരുന്നു.

ഉമ്മൻ ചാണ്ടിയെ മണ്ഡലം വിട്ടു പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പുതുപ്പള്ളിയുടെ സ്വത്താണെന്നുമാണ് പ്രവർത്തകർ പറഞ്ഞത്. ഇവരിൽ ഒരാൾ ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറിയിരുന്നാണ് പ്രതിഷേധം നടത്തിയത്.
More in Latest News :