+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് 91 സീറ്റിൽ; മുഴുസ്ഥാനാർഥിപ്പട്ടികയുമായി ഞായറാഴ്ച പ്രഖ്യാപനം

ന്യൂഡൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഇന്നും കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനം ഉണ്ടായില്ല. ഞായറാഴ്ച മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്
കോൺഗ്രസ് 91 സീറ്റിൽ; മുഴുസ്ഥാനാർഥിപ്പട്ടികയുമായി ഞായറാഴ്ച പ്രഖ്യാപനം
ന്യൂഡൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഇന്നും കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനം ഉണ്ടായില്ല. ഞായറാഴ്ച മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 91 സീറ്റിലാണ് മത്സരിക്കുക.

ഇതിൽ 81 സീറ്റുകളിൽ സ്ഥാനാർഥികൾ സംബന്ധിച്ച് തീരുമാനമായി. ബാക്കി 10 സീറ്റുകളിൽ ആരൊക്കെയെന്ന് തീരുമാനിച്ച ശേഷം ഒറ്റഘട്ടമായി പ്രഖ്യാപനം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 10 സീറ്റുകളിൽ വിശദമായ ചർച്ച വേണം. പ്രതിസന്ധിയൊന്നുമില്ല. വൈകാനുള്ള കാരണം പട്ടിക വരുമ്പോൾ മനസിലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന തീരുമാനവും സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ ഉണ്ടായി. ഇതോടെ ഉദ്വേഗത്തോടെ കാത്തിരിക്കുന്ന നേമം മണ്ഡലത്തിൽ കെ. മുരളീധരൻ എംപി മത്സരിക്കില്ലെന്ന കാര്യത്തിലും വ്യക്തതയായി. ഒരാൾ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കില്ല. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചാൽ പുതുപ്പള്ളിയിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടേത്തേണ്ടതുണ്ട്. ഇതടക്കം കാര്യത്തിൽ വ്യക്തത വരാത്തതുകൊണ്ടാണ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന സ്ഥാനാർഥിപ്പട്ടിക നീണ്ടുപോയത്.

നേമം സംബന്ധിച്ച ആശയക്കുഴപ്പമാണ് ചർച്ച നീണ്ടുപോകുന്നതെന്നാണ് വിവരം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കും ഇന്ന് ശക്തികൂടി. പുതുപ്പള്ളിയിൽ മാത്രമേ മത്സരിക്കുവെന്ന് ആവർത്തിച്ചിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് വൈകുന്നേരം നേമത്തെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. നേമത്ത് ശക്തനായ സ്ഥാനാർഥി തന്നെയാകും ഉണ്ടാകുകയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.

ഘടകകക്ഷികളുടെ സീറ്റുകളുടെ കാര്യത്തിലും പ്രഖ്യാപനമുണ്ടായി. യുഡിഎഫിലെ പ്രധാനഘടകകക്ഷിയായ മുസ്‌ലിം ലീഗ് 27 സീറ്റിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ്-10, ആർഎസ്പി-അഞ്ച്, എൻസികെ-രണ്ട്, സിഎംപി-ഒന്ന്, കേരള കോൺഗ്രസ് ജേക്കബ്-ഒന്ന്, എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ സീറ്റ് നില.
More in Latest News :