കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഇ. ഗഫൂറിന് സീറ്റ് ലഭിച്ചത് തന്റെ മകൻ ആയതുകൊണ്ടല്ലെന്ന് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. നാല് തവണ എംഎൽഎയാകാനും രണ്ട് തവണ മന്ത്രിയാകാനും പാർട്ടി തനിക്ക് അവസരം നൽകിയെന്നും അതിന് പാർട്ടിക്ക് നന്ദിയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ലീഗിന്റെ സംഘടനാതലത്തിൽ വിവിധ പദവികൾ വഹിച്ചയാളാണ് തന്റെ മകൻ ഗഫൂർ. മറ്റുള്ളവരെപ്പോലെത്തന്നെ ജനങ്ങൾക്ക് വിധേയനായി മകനും പ്രവർത്തിക്കുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ലീഗിന്റെ സംഘടനാതലത്തിൽ വിവിധ പദവികൾ വഹിച്ചയാളാണ് തന്റെ മകൻ ഗഫൂർ. മറ്റുള്ളവരെപ്പോലെത്തന്നെ ജനങ്ങൾക്ക് വിധേയനായി മകനും പ്രവർത്തിക്കുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.