കോൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാലിനു പരിക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്ന് വൈകുന്നേരമാണ് മമത ആശുപത്രി വിട്ടത്.
മമതയുടെ ആവശ്യത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്ന് എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഏഴ് ദിവസത്തിനുശേഷം പരിശോധനയ്ക്ക് വിധേയയാകണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
നന്ദിഗ്രാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മമതയ്ക്കു നേരെ ആക്രമണം ഉണ്ടാകുയയായിരുന്നു. കാലിൽ പരിക്കേറ്റതിനെത്തുടർന്ന് മമത പ്രചാരണം വെട്ടിച്ചുരുക്കിയിരുന്നു.
തനിക്കെതിരെയുള്ള ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും മമത ആരോപിച്ചിരുന്നു. നന്ദിഗ്രാമിൽ മമതയെ നേരിടുന്നത് പ്രമുഖ ബിജെപി നേതാവായ സുവേന്ദു അധികാരിയാണ്. മുന്പ് മമതയുടെ ഉറ്റ അനുയായി ആയിരുന്നു സുവേന്ദു.
മമതയുടെ ആവശ്യത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്ന് എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഏഴ് ദിവസത്തിനുശേഷം പരിശോധനയ്ക്ക് വിധേയയാകണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
നന്ദിഗ്രാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മമതയ്ക്കു നേരെ ആക്രമണം ഉണ്ടാകുയയായിരുന്നു. കാലിൽ പരിക്കേറ്റതിനെത്തുടർന്ന് മമത പ്രചാരണം വെട്ടിച്ചുരുക്കിയിരുന്നു.
തനിക്കെതിരെയുള്ള ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും മമത ആരോപിച്ചിരുന്നു. നന്ദിഗ്രാമിൽ മമതയെ നേരിടുന്നത് പ്രമുഖ ബിജെപി നേതാവായ സുവേന്ദു അധികാരിയാണ്. മുന്പ് മമതയുടെ ഉറ്റ അനുയായി ആയിരുന്നു സുവേന്ദു.