അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡയത്തിൽ ഇന്ന് നടക്കുന്നത്. അഞ്ച് മത്സരങ്ങൾക്കും മൊട്ടേറ തന്നെയാണ് വേദിയാകുന്നത്.
ആദ്യ രണ്ടു മത്സരങ്ങളിൽ രോഹിത് ശർമയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത് ശ്രദ്ധേയമായി. കെ.എൽ.രാഹുൽ-ശിഖർ ധവാൻ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഒരിടവേളയ്ക്ക് ശേഷം ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം നേടി.
ഡേവിഡ് മലൻ, ക്രിസ് ജോർദാൻ എന്നീ ട്വന്റി-20 സ്പെഷലിസ്റ്റുകൾ ഇംഗ്ലണ്ട് ഇലവനിലുണ്ട്. ഓൾറൗണ്ടർ സാം കറനും പേസർ മാർക്ക് വുഡും ടീമിലിടം ലഭിച്ചു.
ആദ്യ രണ്ടു മത്സരങ്ങളിൽ രോഹിത് ശർമയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചത് ശ്രദ്ധേയമായി. കെ.എൽ.രാഹുൽ-ശിഖർ ധവാൻ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഒരിടവേളയ്ക്ക് ശേഷം ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം നേടി.
ഡേവിഡ് മലൻ, ക്രിസ് ജോർദാൻ എന്നീ ട്വന്റി-20 സ്പെഷലിസ്റ്റുകൾ ഇംഗ്ലണ്ട് ഇലവനിലുണ്ട്. ഓൾറൗണ്ടർ സാം കറനും പേസർ മാർക്ക് വുഡും ടീമിലിടം ലഭിച്ചു.