+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് കോൺഗ്രസിൽ: പിണറായി വിജയൻ

കണ്ണൂർ: ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാർഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരുണ്ടാക്കാൻ 35 സീറ്റ് മതിയെന്ന ബിജെപി സംസ്ഥാ
ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് കോൺഗ്രസിൽ: പിണറായി വിജയൻ
കണ്ണൂർ: ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാർഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരുണ്ടാക്കാൻ 35 സീറ്റ് മതിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവന അതിനുള്ള തെളിവാണെന്നും പിണറായി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ ഭരണത്തിലെത്താമെന്ന് ബിജെപി പറയുന്നു. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും ? അതാണ് ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസത്തിന് തെളിവാണ് ഈ പ്രസ്താവനയെന്നും പിണറായി പറഞ്ഞു. ഫിക്സഡ് ഡെപ്പോസിറ്റ് കോൺഗ്രസിൽ ഉണ്ടെന്ന വിശ്വാസം ആണ് ബിജെപിയെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത്. ഈ ഡെപോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോ എന്ന് ജനം ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവർത്തിച്ചിരുന്നു. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു.
More in Latest News :