ഗാന്ധിനഗർ: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവ് വ്രത്. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാർഷിക മേഖലയ്ക്കും സഹായിക്കുന്നതിനാൽ പശു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ്.
പ്രകൃതിദത്ത കൃഷി പൂർണമായും പശുക്കളെ ആശ്രയിച്ചിരിക്കുന്നതായും ആചാര്യ ദേവ് വ്രത് പറഞ്ഞു. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ ബാക്ടീരിയകൾ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. ഹിസാർ കാർഷിക സർവകലാശാലയുടെ പഠനറിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
മണ്ണിന്റെ വളക്കൂർ വർധിച്ചാൽ കർഷകരുടെ വരുമാനം വർധിക്കും. ഗുജറാത്തിലെ അമൂൽ ഇതിന് ഉദാഹരണമാണ്. 30 ലക്ഷത്തിലധികം കർഷകർ ഇതുമായി ബന്ധപ്പെടുകയും സമ്പന്നരാകുകയും ചെയ്തിരിക്കുന്നു. ജേഴ്സി പശുവിന് ഇന്ത്യന്‍ പശുവിനുള്ളത്ര ഗുണങ്ങളില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പ്രകൃതിദത്ത കൃഷി പൂർണമായും പശുക്കളെ ആശ്രയിച്ചിരിക്കുന്നതായും ആചാര്യ ദേവ് വ്രത് പറഞ്ഞു. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശി പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ മുന്നൂറ് കോടിയിലേറെ ബാക്ടീരിയകൾ ഉണ്ടായിരിക്കും. ഇത് മണ്ണിന്റെ വളക്കൂറിനെ നല്ല രീതിയില്‍ സഹായിക്കും. ഹിസാർ കാർഷിക സർവകലാശാലയുടെ പഠനറിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
മണ്ണിന്റെ വളക്കൂർ വർധിച്ചാൽ കർഷകരുടെ വരുമാനം വർധിക്കും. ഗുജറാത്തിലെ അമൂൽ ഇതിന് ഉദാഹരണമാണ്. 30 ലക്ഷത്തിലധികം കർഷകർ ഇതുമായി ബന്ധപ്പെടുകയും സമ്പന്നരാകുകയും ചെയ്തിരിക്കുന്നു. ജേഴ്സി പശുവിന് ഇന്ത്യന്‍ പശുവിനുള്ളത്ര ഗുണങ്ങളില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.