ന്യൂഡൽഹി: നേമത്ത് കെ.മുരളീധരൻ എംപി മത്സര രംഗത്തുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് മാറ്റേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ഇതോടെയാണ് മുരളീധരന്റെ സാധ്യത അടഞ്ഞത്.
നേമം വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് മുരളീധരൻ നേതൃത്വത്തെ അറിയിച്ചുവെന്നായിരുന്നു വിവരങ്ങൾ. എന്നാൽ എംപിമാർ ഒരാൾക്ക് അവസരം നൽകിയാൽ മറ്റുള്ളവരും സമ്മർദ്ദവുമായി എത്തുമെന്ന് ഹൈക്കമാൻഡ് ഭയപ്പെട്ടു.
കേരളത്തിൽ ബിജെപിയുടെ ഏക എംഎൽഎ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. പുതുപ്പള്ളി വിട്ട് ഉമ്മൻ ചാണ്ടിയെ നേമത്തിറക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീടാണ് ചർച്ച മുരളീധരനിലേക്ക് എത്തിയത്. ഈ സാധ്യതയും അടഞ്ഞതോടെ മറ്റൊരു പേര് കണ്ടെത്തേണ്ട സ്ഥിതിയിലായി നേതൃത്വം.
നിലവിൽ നേമത്തിന്റെ കാര്യത്തിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇന്ന് രാത്രിയോടെ അന്തിമ പട്ടികയിൽ നേമത്ത് ശക്തനായ സ്ഥാനാർഥിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇന്ന് രാത്രിയോ വെള്ളിയാഴ്ച രാവിലെയോ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നേയ്ക്കും.
നേമം വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് മുരളീധരൻ നേതൃത്വത്തെ അറിയിച്ചുവെന്നായിരുന്നു വിവരങ്ങൾ. എന്നാൽ എംപിമാർ ഒരാൾക്ക് അവസരം നൽകിയാൽ മറ്റുള്ളവരും സമ്മർദ്ദവുമായി എത്തുമെന്ന് ഹൈക്കമാൻഡ് ഭയപ്പെട്ടു.
കേരളത്തിൽ ബിജെപിയുടെ ഏക എംഎൽഎ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. പുതുപ്പള്ളി വിട്ട് ഉമ്മൻ ചാണ്ടിയെ നേമത്തിറക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീടാണ് ചർച്ച മുരളീധരനിലേക്ക് എത്തിയത്. ഈ സാധ്യതയും അടഞ്ഞതോടെ മറ്റൊരു പേര് കണ്ടെത്തേണ്ട സ്ഥിതിയിലായി നേതൃത്വം.
നിലവിൽ നേമത്തിന്റെ കാര്യത്തിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇന്ന് രാത്രിയോടെ അന്തിമ പട്ടികയിൽ നേമത്ത് ശക്തനായ സ്ഥാനാർഥിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇന്ന് രാത്രിയോ വെള്ളിയാഴ്ച രാവിലെയോ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നേയ്ക്കും.