കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിലായതിനാലാണ് പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂൽ മാറ്റിയത്. മമത ബാനർജിയെ കോൽക്കത്ത എസ്എസ്കെഎം ആശുപത്രിയിൽ തുടരുകയാണ്.
നന്ദിഗ്രാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു മമതയ്ക്ക് നേരെ ആക്രമണം. റേയപാറ മേഖലയിലെ ക്ഷേത്രത്തിനു വെളിയിലായിരുന്നു ആക്രമണമുണ്ടായത്. മമതയുടെ കാലിലെ ലിഗമെന്റിന് പരിക്കുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മമതക്കെതിരെയുള്ള ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മുമ്പും മമതയെ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മമതാ ബാനര്‍ജിക്ക് പരിക്കേറ്റ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എം കെ സ്റ്റാലിന് പ്രതികരിച്ചു.
മമതയ്ക്കു നേരെയുള്ള ആക്രമണത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. തൃണമൂല്‍ നേതാക്കള്‍ ഉച്ചയ്ക്ക് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അസന്‍സോളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് സമരം നടത്തുകയാണ്.
ബുധനാഴ്ച രാത്രി ആശുപത്രിയിൽ മമതയെ സന്ദർശിക്കാനെത്തിയ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.
നന്ദിഗ്രാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു മമതയ്ക്ക് നേരെ ആക്രമണം. റേയപാറ മേഖലയിലെ ക്ഷേത്രത്തിനു വെളിയിലായിരുന്നു ആക്രമണമുണ്ടായത്. മമതയുടെ കാലിലെ ലിഗമെന്റിന് പരിക്കുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മമതക്കെതിരെയുള്ള ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മുമ്പും മമതയെ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മമതാ ബാനര്‍ജിക്ക് പരിക്കേറ്റ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എം കെ സ്റ്റാലിന് പ്രതികരിച്ചു.
മമതയ്ക്കു നേരെയുള്ള ആക്രമണത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. തൃണമൂല്‍ നേതാക്കള്‍ ഉച്ചയ്ക്ക് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അസന്‍സോളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് സമരം നടത്തുകയാണ്.
ബുധനാഴ്ച രാത്രി ആശുപത്രിയിൽ മമതയെ സന്ദർശിക്കാനെത്തിയ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.