ബ്രസീലിയ: ഇടവേളയ്ക്കു ശേഷം ബ്രസീലിൽ കോവിഡ് കേസുകൾ വർധിക്കുന്നു. നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികളെല്ലാം കോവിഡ് രോഗികളാൽ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് വളരെ വേഗം പടർന്നുപിടിക്കുന്നത്.
കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ രാജ്യത്ത് 266,000 പേരാണ് മരിച്ചത്. 11 ദശലക്ഷം കേസുകളും റിപ്പോർട്ട് ചെയ്തു. കോവിഡ് മൂലം ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ആദ്യ സ്ഥാനത്ത് അമേരിക്കയാണ്. ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ബ്രസീൽ.
കോവിഡ് രൂക്ഷമാകുമ്പോഴും ക്വാറന്റൈൻ നടപടികളെയും വിദഗ്ധരുടെ അഭിപ്രായങ്ങളെയും പ്രസിഡന്റ് ജെയർ ബോൾസോനാരോ നിരന്തരം എതിർത്തുപോരുകയാണ്. ചൊവ്വാഴ്ച രാജ്യത്ത് 1,972 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള റിക്കാർഡാണ്.
റിയോ ഡി ഷാനിറോ, ബ്രസീലിയ, സം പൗളോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഐസിയു കിടക്കകളുടെ ശേഷി 90 ശതമാനം അധികരിച്ചിരിക്കുകയാണ്. പോർട്ടോ അലെഗ്രെ, കാമ്പോ ഗ്രാൻഡെ എന്നീ നഗരങ്ങളുടെ ഐസിയു ശേഷി കവിഞ്ഞു. ഇവിടെ പല സ്ഥലങ്ങളിലും രോഗികളെ സ്വീകരിക്കുന്നത് തൽക്കാലികമായി നിർത്തിവച്ചു.
കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ രാജ്യത്ത് 266,000 പേരാണ് മരിച്ചത്. 11 ദശലക്ഷം കേസുകളും റിപ്പോർട്ട് ചെയ്തു. കോവിഡ് മൂലം ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ആദ്യ സ്ഥാനത്ത് അമേരിക്കയാണ്. ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ബ്രസീൽ.
കോവിഡ് രൂക്ഷമാകുമ്പോഴും ക്വാറന്റൈൻ നടപടികളെയും വിദഗ്ധരുടെ അഭിപ്രായങ്ങളെയും പ്രസിഡന്റ് ജെയർ ബോൾസോനാരോ നിരന്തരം എതിർത്തുപോരുകയാണ്. ചൊവ്വാഴ്ച രാജ്യത്ത് 1,972 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള റിക്കാർഡാണ്.
റിയോ ഡി ഷാനിറോ, ബ്രസീലിയ, സം പൗളോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഐസിയു കിടക്കകളുടെ ശേഷി 90 ശതമാനം അധികരിച്ചിരിക്കുകയാണ്. പോർട്ടോ അലെഗ്രെ, കാമ്പോ ഗ്രാൻഡെ എന്നീ നഗരങ്ങളുടെ ഐസിയു ശേഷി കവിഞ്ഞു. ഇവിടെ പല സ്ഥലങ്ങളിലും രോഗികളെ സ്വീകരിക്കുന്നത് തൽക്കാലികമായി നിർത്തിവച്ചു.