കോഴിക്കോട്: കേരള കോൺഗ്രസ് (എം) നു സീറ്റ് വിട്ടുനൽകിയതിനെതിരെ കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. സിപിഎം മത്സരിച്ചിരുന്ന സീറ്റ് വിട്ടുനൽകിയതിനെതിരെ ആയിരക്കണക്കിന് പ്രവർത്തകരാണ് തെരുവിലിറങ്ങിയത്.
വൈകുന്നേരം നാലോടെയാണ് ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനവുമായി നഗരത്തിലെത്തിയത്. പാർട്ടിയുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ സീറ്റ് തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് കുറ്റ്യാടിക്കുവേണ്ടി പ്രതിഷേധ റാലി നടക്കുന്നത്.
സീറ്റ് കേരള കോൺഗ്രസിന് നൽകിയെന്ന അറിയിപ്പ് ഉണ്ടായതിനു പിന്നാലെ വനിതകളടക്കം ഇരുനൂറോളം പ്രവർത്തകർ പാർട്ടി പതാകകളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ പ്രകടനവും.
കഴിഞ്ഞ തവണ കുറ്റ്യാടിയിൽ സിപിഎം പരാജയപ്പെട്ടിരുന്നു. കെ.കെ. ലതിക 1157 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സിപിഎം സ്ഥാനാർഥിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകി. ഇതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു. കുഞ്ഞമ്മദ്കുട്ടിയുടെ ചിത്രമുള്ള ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു.
വൈകുന്നേരം നാലോടെയാണ് ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനവുമായി നഗരത്തിലെത്തിയത്. പാർട്ടിയുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ സീറ്റ് തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് കുറ്റ്യാടിക്കുവേണ്ടി പ്രതിഷേധ റാലി നടക്കുന്നത്.
സീറ്റ് കേരള കോൺഗ്രസിന് നൽകിയെന്ന അറിയിപ്പ് ഉണ്ടായതിനു പിന്നാലെ വനിതകളടക്കം ഇരുനൂറോളം പ്രവർത്തകർ പാർട്ടി പതാകകളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ പ്രകടനവും.
കഴിഞ്ഞ തവണ കുറ്റ്യാടിയിൽ സിപിഎം പരാജയപ്പെട്ടിരുന്നു. കെ.കെ. ലതിക 1157 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സിപിഎം സ്ഥാനാർഥിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകി. ഇതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു. കുഞ്ഞമ്മദ്കുട്ടിയുടെ ചിത്രമുള്ള ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു.