ബ്രസൽസ്: സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ മുൻ പ്രസിഡന്റ് കാർലസ് പ്യുജ്ഡിമോണ്ട്, മുൻ മന്ത്രിമാരായ റ്റോണി കോമിൻ, ക്ലാര പൊൻസാറ്റി എന്നീ വിഘടനവാദി നേതാക്കളുടെ പരിരക്ഷ റദ്ദാക്കാൻ യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.
2017-ലെ പരാജയപ്പെട്ട സ്വാതന്ത്ര്യപ്രഖ്യാപനത്തിനുശേഷം സ്പെയിനിൽ നിന്നു കടന്ന് ബെൽജിയത്തിൽ അഭയം തേടിയ പുജ്ഡിമോണ്ടും ടോണിയും 2017 മുതൽ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളാണ്. സ്കോട്ട്ലൻഡിൽ അഭയം തേടിയ ക്ലാര 2019 മധ്യത്തിൽ യൂറോപ്യൻ പാർലമെന്റ് അംഗമായി.
പരിരക്ഷ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളിൽ ഇവരെ വിചാരണ ചെയ്യാൻ വിട്ടുനല്കണമെന്ന സ്പെയിനിന്റെ ആവശ്യം ബെൽജിയത്തിനും സ്കോട്ട്ലൻഡിനും പരിഗണിക്കേണ്ടി വരും.
2017-ലെ പരാജയപ്പെട്ട സ്വാതന്ത്ര്യപ്രഖ്യാപനത്തിനുശേഷം സ്പെയിനിൽ നിന്നു കടന്ന് ബെൽജിയത്തിൽ അഭയം തേടിയ പുജ്ഡിമോണ്ടും ടോണിയും 2017 മുതൽ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളാണ്. സ്കോട്ട്ലൻഡിൽ അഭയം തേടിയ ക്ലാര 2019 മധ്യത്തിൽ യൂറോപ്യൻ പാർലമെന്റ് അംഗമായി.
പരിരക്ഷ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളിൽ ഇവരെ വിചാരണ ചെയ്യാൻ വിട്ടുനല്കണമെന്ന സ്പെയിനിന്റെ ആവശ്യം ബെൽജിയത്തിനും സ്കോട്ട്ലൻഡിനും പരിഗണിക്കേണ്ടി വരും.