+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെഗന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം

ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മെഗൻ മാർക്കിളും ഉന്നയിച്ച വംശീയാധിക്ഷേപം അടക്കമുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി ബെക്കിങാം കൊട്ടാരം.അഭിമുഖ
മെഗന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം
ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മെഗൻ മാർക്കിളും ഉന്നയിച്ച വംശീയാധിക്ഷേപം അടക്കമുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി ബെക്കിങാം കൊട്ടാരം.

അഭിമുഖത്തിൽ പരാമർശിച്ച വംശീയ പ്രശ്നങ്ങൾ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു. രാജകുടുംബം ഈ വിഷയം സ്വകാര്യമായി പരിശോധിക്കും.

ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നു വെളിപ്പെടുത്തൽ സങ്കടത്തോടെയാണു രാജകുടുംബം കേട്ടത്. ഹാരി, മേഗൻ, ആർച്ചി എന്നിവരെപ്പോഴും രാജകുടുംബത്തിനു പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങാം കൊട്ടാരം അറിയിച്ചു.

ഹാരിയും മെഗനും ഓപ്ര വിൻഫ്രിക്കു നല്കിയ അഭിമുഖത്തിലാണു രാജകുടുംബത്തിൽനിന്നു നേരിട്ട അവഗണനകളുടെ കഥ വിവരിച്ചത്. ഹാരിയുമായുള്ള വിവാഹശേഷം രാജകുടുംബാംഗങ്ങളുമൊത്തുള്ള ജീവിതം തന്നെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നുവെന്നു മെഗൻ പറഞ്ഞു. ജനിക്കാൻ പോകുന്ന കുഞ്ഞ് എത്രമാത്രം കറുത്തതായിരിക്കുമെന്നുവരെ രാജകുടുംബാംഗം ആശങ്ക പ്രകടിപ്പിച്ചത്രേ. എന്നാൽ ആരാണ് ഈ പരാമർശം നടത്തിയതെന്നു വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല.

ഹാരിയും പാതി ആഫ്രിക്കൻ വംശജയായ മെഗനും തമ്മിലുള്ള വിവാഹം 2018 മേയിലായിരുന്നു. കഴിഞ്ഞവർഷം ഇരുവരും രാജകീയ ചുമതലകൾ ഉപേക്ഷിച്ച് അമേരിക്കയിലേക്കു കുടിയേറി. തനിക്കുള്ള സാന്പത്തിക സഹായങ്ങൾ രാജകുടുംബം റദ്ദാക്കിയെന്നു ഹാരി വെളിപ്പെടുത്തി. എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധത്തിൽ വിള്ളലില്ലെങ്കിലും പിതാവ് ചാൾസുമായി നല്ല രസത്തിലല്ല.
More in Latest News :