ബല്ലിയ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ആയിരം രൂപ സംഭാവന നൽകാൻ വിസമ്മതിച്ച അധ്യാപകനെ ആർഎസ്എസ് നടത്തുന്ന സ്കൂളിൽ നിന്ന് പുറത്താക്കിയതായി ആരോപണം.
ജഗദീഷ്പുർ പ്രദേശത്തെ സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെതിരേയാണ് നടപടിയുണ്ടായത്. തന്റെ എട്ടുമാസത്തെ ശമ്പളം തിരിച്ചു പിടിച്ചതായും അധ്യാപകൻ ആരോപിച്ചു.
ആർഎസ്എസ് ജില്ലാ പ്രചാരക് സ്കൂളിലെത്തിയപ്പോഴാണ് നിര്‍ബന്ധപൂര്‍വം തുക പിരിക്കാന്‍ ശ്രമിച്ചതെന്നും അധ്യാപകൻ പറഞ്ഞു. അതേസമയം, സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ജഗദീഷ്പുർ പ്രദേശത്തെ സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെതിരേയാണ് നടപടിയുണ്ടായത്. തന്റെ എട്ടുമാസത്തെ ശമ്പളം തിരിച്ചു പിടിച്ചതായും അധ്യാപകൻ ആരോപിച്ചു.
ആർഎസ്എസ് ജില്ലാ പ്രചാരക് സ്കൂളിലെത്തിയപ്പോഴാണ് നിര്‍ബന്ധപൂര്‍വം തുക പിരിക്കാന്‍ ശ്രമിച്ചതെന്നും അധ്യാപകൻ പറഞ്ഞു. അതേസമയം, സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.